Connect with us

Kerala

മലാപ്പറമ്പിലെ സെക്‌സ് റാക്കറ്റ് കേസ്: വിജിലന്‍സിലെയും കണ്‍ട്രോള്‍ റൂമിലെയും ഡ്രൈവര്‍മാര്‍ക്ക് എതിരെ അന്വേഷണം

കേസിലെ മുഖ്യപ്രതി ബിന്ദുവിന്റെ മൊബൈലില്‍ നിന്ന് ഇവരുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചതായാണ് സൂചന.

Published

|

Last Updated

കോഴിക്കോട് | മലാപ്പറമ്പിലെ സെക്സ് റാക്കറ്റ് കേസില്‍ വിജിലന്‍സിലെയും കണ്‍ട്രോള്‍ റൂമിലെയും ഡ്രൈവര്‍മാര്‍ക്ക് എതിരെ അന്വേഷണം. കേസിലെ മുഖ്യപ്രതി ബിന്ദുവിന്റെ മൊബൈലില്‍ നിന്ന് ഇവരുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചതായാണ് സൂചന. സംഭവത്തില്‍ ഇരുവര്‍ക്കും പങ്കുള്ളതായാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്.

പ്രതികളില്‍ ബിന്ദു ഒഴികെയുള്ളവര്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ബിന്ദു റിമാന്‍ഡിലാണ്.

കഴിഞ്ഞ ദിവസമാണ് മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ അറസ്റ്റിലായത്. നടക്കാവ് പോലീസ് നടത്തിയ റെയ്ഡിലായിരുന്നു അറസ്റ്റ്. അപ്പാര്‍ട്ട്മെന്റില്‍ സെക്സ് റാക്കറ്റ് കേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കോഴിക്കോട് സ്വദേശിയുടേതാണ് അപ്പാര്‍ട്ട്മെന്റ്. രണ്ട് വര്‍ഷം മുമ്പ് ബഹ്റൈന്‍ ഫുട്ബോള്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് എന്ന് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്ക് അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക് നല്‍കിയതായിരുന്നു.

 

Latest