Connect with us

Kerala

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം; പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

പ്രതികള്‍ സിജുവുമായോ സാക്ഷികളുമായോ ഒരു തരത്തിലും ബന്ധപ്പെടാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു.

Published

|

Last Updated

പാലക്കാട്| അട്ടപ്പാടിയില്‍ വാഹനം തകര്‍ത്തുവെന്ന് ആരോപിച്ച് യുവാവിനെ കെട്ടിയിട്ട് അര്‍ധ നഗ്‌നനാക്കി മര്‍ദ്ദിച്ച കേസില്‍ പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം. പ്രതികളായ റെജിന്‍ മാത്യു, വിഷ്ണു എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ സിജുവുമായോ സാക്ഷികളുമായോ ഒരു തരത്തിലും ബന്ധപ്പെടാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. മണ്ണാര്‍ക്കാട് എസ് സി/എസ് ടി കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.

മെയ് 24നായിരുന്നു പ്രതികളായ ഷോളയൂര്‍ സ്വദേശി റെജിന്‍ മാത്യുവും ആലപ്പുഴ സ്വദേശി വിഷ്ണുദാസും ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ സിജു വേണുവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. വാഹനത്തിന് മാര്‍ഗ തടസമുണ്ടാക്കി എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ആക്രമണം തടഞ്ഞതോടെ യുവാക്കള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചെന്നായിരുന്നു സിജുവിന്റെ പരാതി. മര്‍ദ്ദനത്തില്‍ സാരമായി പരുക്കേറ്റ സിജുവിനെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.

സിജു ഇപ്പോഴും കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സിജുവിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിജുവിന്റെ കുടുംബം രംഗത്തെത്തിയതോടെയാണ് അഗളി പോലീസ് കേസെടുത്തത്. കേസ് അന്വേഷണത്തിനിടെ സിജുവിനെ ആക്രമിച്ച റെജിന്‍ മാത്യുവും വിഷ്ണുദാസും കോയമ്പത്തൂരില്‍ നിന്നാണ് പിടിയിലായത്. സിജുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും വാഹനത്തിന്റെ ചില്ല് തകര്‍ത്തതോടെ കെട്ടിയിടുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പ്രതികള്‍ പോലീസിന് മൊഴി നല്‍കിയത്.

 

 

Latest