Connect with us

Kerala

ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചതായും കഞ്ചാവും മദ്യവും ലഭിച്ചിരുന്നതായും ഗോവിന്ദച്ചാമിയുടെ മൊഴി

കഞ്ചാവ് ലഹരിയിലാണ് ജയില്‍ ചാടിയതെന്നും ജയില്‍ ചാടുന്നത് സഹ തടവുകാരായ ശിഹാബ്, വിശ്വനാഥന്‍, സാബു, തേനി സുരേഷ് എന്നിവര്‍ക്ക് അറിയാമായിരുന്നുവെന്നും മൊഴി

Published

|

Last Updated

കണ്ണൂര്‍ | ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചിരുന്നതായും കഞ്ചാവും മദ്യവും സുലഭമായി ലഭിച്ചിരുന്നതായും ഗോവിന്ദച്ചാമി പോലീസിനു മൊഴി നല്‍കി. സഹ തടവുകാരായ നാലു പേര്‍ക്ക് ജയിലില്‍ ചാട്ടം അറിയാം.

കഞ്ചാവ് നല്‍കിയത് മറ്റൊരു തടവുകാരനായ ശിഹാബാണ്. കഞ്ചാവ് അടിച്ച ലഹരിയുടെ ശക്തിയിലാണ് ജയില്‍ ചാടിയതെന്നും ഇയാള്‍ മൊഴി നല്‍കി. ജയില്‍ ചാടുന്നത് സഹ തടവുകാര്‍ ശിഹാബ്, വിശ്വനാഥന്‍, സാബു, തേനി സുരേഷ് എന്നിവര്‍ക്ക് അറിയാമെന്നാണു മൊഴിയിലുള്ളത്. ആദ്യം ഗുരുവായൂര്‍ പോയിട്ട് രാത്രിയില്‍ തമിഴ് നാട്ടിലേക്ക് പോകാനായിരുന്നു പ്ലാന്‍. മൊബൈല്‍ ഉപയോഗിച്ച് പാലക്കാടുകാരന്‍ ഷെല്‍വനെ വിളിച്ചു. പുറത്തു നിന്നും സഹായം കിട്ടിയില്ലെന്നും മൊഴി.

ജയില്‍ ചാടുമ്പോള്‍ സെല്ലിനുള്ളില്‍ ഒരാള്‍ കിടന്നുറങ്ങുന്ന തരത്തില്‍ ഡമ്മി തയ്യാറാക്കി വച്ചിരുന്നു. പുതപ്പും തുണിയും വെച്ച് കിടക്കുന്ന രൂപമുണ്ടാക്കി. ഇതുകണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ ഗോവിന്ദച്ചാമി ഉറങ്ങുന്നതായി തെറ്റിദ്ധരിച്ചു. ഇതാണ് ജയില്‍ ചാടിയ വിവരം അറിയാന്‍ വൈകാന്‍ കാരണം എന്നാണ് ഉദ്ദോഗസ്ഥരുടെ മൊഴി.

പുലര്‍ച്ചെ 1.10 നാണ് ഗോവിന്ദച്ചാമി സെല്ലില്‍ നിന്ന് പുറത്ത് കടന്നത്. മതില്‍ ചാടാനുള്ള അവസരം കാത്ത് മൂന്ന് മണിക്കൂറോളം ജയില്‍ വളപ്പില്‍ ഒളിച്ചിരുന്നു. 4.20 നാണ് ജയില്‍ ചാടിയതെന്നും ഉത്തരമേഖല ജയില്‍ ഡി ഐ ജിയുടെ അന്വേഷണത്തില്‍ കണ്ടെത്തി.