Connect with us

Kerala

ജ്യോത്സ്യനെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ഉപേക്ഷിച്ച കേസ്; പ്രതികള്‍ക്ക് ജീവപര്യന്തവും പിഴയും

മറയൂര്‍ സ്വദേശി അന്‍പഴകന്‍, എരുമേലി ശാന്തിപുരം സ്വദേശി മിഥുന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

Published

|

Last Updated

ഇടുക്കി | മറയൂരില്‍ ജ്യോത്സ്യനെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി റോഡില്‍ ഉപേക്ഷിച്ച കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും 20,000 രൂപ പിഴയും ശിക്ഷ. തൊടുപുഴ ജില്ലാ കോടതിയുടേതാണ് വിധി.

മറയൂര്‍ ബാബുനഗര്‍ സ്വദേശി അന്‍പഴകന്‍ (65) , എരുമേലി ശാന്തിപുരം സ്വദേശി ആലയില്‍ മിഥുന്‍ (26) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു.

2020 ഫെബ്രുവരി 23നാണ് ജ്യോത്സ്യനായ മാരിയപ്പനെ (70) ഇവര്‍ രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. തമിഴ്‌നാട്ടിലായിരുന്ന മാരിയപ്പന്‍ നാട്ടില്‍ വന്ന ദിവസം വീട്ടില്‍ പോകാതെ സുഹൃത്തായ അന്‍പഴകന്റെ വീട്ടിലാണ് കിടന്നത്. മിഥുനും ഇവരോടൊപ്പമുണ്ടായിരുന്നു. രാത്രി മൂവരും ഒരുമിച്ചു മദ്യപിക്കുകയും തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ഇത് കൊലപാതകത്തില്‍ ചെന്നെത്തുകയായിരുന്നു. പുലര്‍ച്ചെ മിഥുനും അന്‍പഴകനും ചേര്‍ന്നു മൃതദേഹം ചാക്കില്‍കെട്ടി തൊട്ടടുത്തുള്ള കെ എസ് ഇ ബി ഓഫീസിന് പിന്‍ഭാഗത്തായി ഉപേക്ഷിച്ചതായാണ് കേസ്.

 

---- facebook comment plugin here -----

Latest