Connect with us

Kerala

പത്തനംതിട്ടയില്‍ വാക്സിനേഷന് പിന്നാലെ യുവതി മരിച്ചതായി പരാതി

Published

|

Last Updated

പത്തനംതിട്ട |  കൊവിഡ് വാക്സിന്‍ എടുത്തതിന് പിന്നാലെ ഛര്‍ദ്ദിലിനെ തുടര്‍ന്ന് യുവതി മരിച്ചതായി ബന്ധുക്കളുടെ പരാതി. കൈപ്പട്ടൂര്‍ തെക്കിനേത്ത് രഞ്ജിത്ത് രാജിന്റെ ഭാര്യ ആര്യ സതീശന്‍ (28) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ഇവര്‍ മരിച്ചത്.ഓഗസ്റ്റ് മൂന്നിന് ആര്യ വള്ളിക്കോട് മായാലില്‍ പി എച്ച് സിയില്‍ നിന്നുമാണ് കോവിഷീല്‍ഡ് ആദ്യ ഡോസ് എടുത്തത്.

തുടര്‍ന്ന് അഞ്ചാം തീയതി മുതല്‍ തുടര്‍ച്ചയായി ഛര്‍ദില്‍ അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം ചികില്‍സത്തേടി. കുറയാതെ വന്നതിനെ തുടര്‍ന്ന് തുമ്പമണ്‍ പി എച്ച് സിയിലും പിന്നീട് പന്തളത്തെയും ഇടപ്പോണിലെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ച് വിവിധ പരിശോധകള്‍ നടത്തുകയും മരുന്നുകള്‍ നല്‍കുകയും ചെയ്തു. എന്നിട്ടും ഛര്‍ദില്‍ തുടര്‍ന്നു. സ്ഥിതി ഗുരുതരമായി തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് മരിച്ചു.

രക്തത്തില്‍ പൊട്ടാസ്യം അളവ് തീരെ കുറഞ്ഞതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സോഡിയം കൂടുകയും ചെയ്തിരുന്നു. ഇത് എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമല്ല. മരുന്നുകള്‍ കൂടുതലായി കഴിച്ചിട്ടുമില്ല. മരണം സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് രഞ്ജിത്ത് രാജ് പന്തളം പോലീസില്‍ പരാതി നല്‍കി.മൃതദേഹം ബുധനാഴ്ച കൊവിഡ് ടെസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടം ചെയ്യും. മകള്‍: രക്ഷണ(8).

 

Latest