Connect with us

International

ആദായ നികുതി അടക്കുന്നതില്‍ ട്രംപ് വന്‍ വീഴ്ച വരുത്തി

Published

|

Last Updated

വാഷിംഗ്ടണ്‍ | അമേരിക്കയുടെ പ്രസിഡന്റും അടുത്ത തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികൂടിയുമായ ഡൊണാല്‍ഡ് ട്രംപിനെതിരെ ഗുരുതര ആരോപണം. ആദായ നികുതി അടക്കുന്നതില്‍ ട്രംപ് വലിയ വീഴ്ച വരുത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2016ല്‍ ഡൊണാള്‍ഡ് ട്രംപ് ആദായനികുതി ഇനത്തില്‍ അടച്ചത് വെറും 750 ഡോളറെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഇരുപതിലധികം വര്‍ഷത്തെ ടാക്സ് റിട്ടേണ്‍ ഡേറ്റ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്.

കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ പത്തുവര്‍ഷം ട്രംപ് ആദായ നികുതി അടച്ചിട്ടേയില്ല. ലാഭത്തേക്കാള്‍ ഏറെ നഷ്ടമുണ്ടായെന്ന് അവകാശപ്പെട്ടാണ് ട്രംപ് ഇങ്ങനെ ചെയ്തത്. നിയമ പ്രകാരം, അമേരിക്കയുടെ പ്രസിഡന്റുമാര്‍ തങ്ങളുടെ വ്യക്തിഗത സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല. എന്നാല്‍ റിച്ചാഡ് നിക്സന്‍ മുതലുള്ളവര്‍ സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്തി പോന്നിരുന്നു. എന്നാല്‍ തന്റെ സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ച, ട്രംപ് ഈ സമ്പ്രദായം ലംഘിച്ചിരിക്കുകയാണെന്നും ന്യൂയോര്‍ക്ക് ടൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും പിന്നീട് അധികാരത്തിലെത്തിയപ്പോഴും ട്രംപിന്റെ ആദായനികുതി വിഷയം ചര്‍ച്ചയായിരുന്നു. ട്രംപ് രണ്ടാമൂഴം തേടുന്ന, നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഈ വിഷയം ചര്‍ച്ചയായേക്കും.

 

 

---- facebook comment plugin here -----

Latest