Connect with us

Kerala

എന്തുകൊണ്ട് കോണ്‍ഗ്രസ് വി മുരളീധരന്റെ രാജി ആവശ്യപ്പെടുന്നില്ല; ഡി വൈ എഫ് ഐ

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ ഗുരുതര ആരോപണവുമായി ഡി വൈ എഫ് ഐ. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി വി മുരളീധരന്‍ തുടരുന്നിടത്തോളം കാലം സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം ശരിയായ രീതിയില്‍ നടക്കില്ലെന്ന് ഉറപ്പാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്തുകൊണ്ടാണ് ഫൈസല്‍ ഫരീദിനെ കൂട്ടിക്കൊണ്ടുവരുന്നതിന് വിദേശ കാര്യവകുപ്പ് മുന്‍കൈ എടുക്കാത്തത്. എന്തുകൊണ്ട് അറ്റാഷെ ഒരു കുറ്റവും ചെയ്തില്ലെന്ന് വി മുരളീധരന്‍ ഏകപക്ഷീയമായി ആദ്യമെ പ്രസ്താവിച്ചത്. ഡിപ്ലോമാറ്റിക് ബാഗേജല്ലെന്ന് എന്തുകൊണ്ടാണ് വി മുരളീധരന്‍ ആവര്‍ത്തിച്ച് പറയുന്നത്. എന്‍ ഐ എയുടെ വാക്കുകള്‍ എടുത്താല്‍ വി മുരളീധരന്റെ പങ്ക് വ്യക്തമാണ്. ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തിയിരിക്കുന്നുവെന്നാണ് എന്‍ ഐ എ പറയുന്നത്. അത് തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചു. വന്‍ റാക്കറ്റില്‍ ഇന്ത്യയുടെ അകത്തും പുറത്തുമുള്ള വലിയ സ്വാധീനമുള്ള നേതാക്കള്‍ പ്രവര്‍ത്തിച്ചിരിക്കുന്നു; മുരളീധരനെ കുറിച്ച് ഇതിനേക്കാള്‍ നന്നായി എങ്ങനെയാണ് പറയുന്നന്നും റഹീം ചോദിച്ചു.

രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ സ്വര്‍ണക്കടത്തിന്റെ അറ്റത്ത് മുരളീധരനും ബി ജെ പിയുമാണ് എന്നുള്ളതിന്റെ ലക്ഷണമൊത്ത ഉദാഹരണമാണിത്. വി മുരളീധരന്റെ രാജിക്കാര്യത്തില്‍ എന്തുകൊണ്ട് യു ഡി എഫ് മൗനം പാലിക്കുന്നു. പ്രധാന പ്രതികള്‍ക്ക് കസ്റ്റംസ് കേസില്‍ ജാമ്യം കിട്ടുന്നു. കേന്ദ്രത്തിന്റെയും ഉന്നതരുടേയും ഇടപെടലില്ലാത്തെ എങ്ങനെ ജാമ്യം കിട്ടുമെന്ന് റഹീം ചോദിച്ചു.

 

Latest