Connect with us

National

"ഞാന്‍ വികാസ് ദുബൈ" അലറി വിളിച്ച് ഗുണ്ടാതലവന്‍

Published

|

Last Updated

ന്യൂഡല്‍ഹി| “ഞാനാണ് വികാസ് ദൂബൈ” നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ മധ്യപ്രദേശിലെ ഉജ്ജയിനിലെ ക്ഷത്രേത്തില്‍ നിന്ന് പോലീസ് പിടിയിലാകുമ്പോള്‍ ഗുണ്ടാതലവന്‍ വികാസ് ദുബൈ വിളിച്ചു പറഞ്ഞതാണിത്.

യു പിയിലെ എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഒളിവിലായിരുന്ന ഇയാള്‍ക്കെതിരേ 60 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വികാസിനെ ഉജ്ജയിനിലെ മഹാക്കള്‍ ക്ഷേത്രത്തില്‍ നിന്നാണ് പിടികൂടിയത്. ഹരിയാനയിലാണ് ഇയാളെ അവസാനമായി കണ്ടത്. പിന്നെ എങ്ങനെ മധ്യപ്രദേശിലെത്തയെന്ന് ഇതുവരെയും വ്യക്തമല്ല.

വെളുത്ത വരകളുള്ള ടീ ഷര്‍ട്ട് ധരിച്ചെത്തിയ വികാസ് പ്രാര്‍ഥന നടത്തുന്നതിനായി ക്ഷേത്രത്തിന് സമീപത്തുള്ള കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ തിരിച്ചറിഞ്ഞ കടയുടമ ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സൂചന നല്‍കി. തുടര്‍ന്നാണ് അറസ്റ്റ്. ഉദ്യോഗസ്ഥരോട് വാക്ക് തര്‍ക്കം നടത്തിയ ഇയാള്‍ ഇവരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. താന്‍ കാണ്‍പൂരിലെ വികാസ് ദുബൈ എന്ന് ഇയാള്‍ പലതവണ അലറി വിളിക്കുകയും ചെയ്തിരുന്നു.