Connect with us

Gulf

സഊദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂത്തി മിസൈല്‍ ആക്രമണം; ഒ ഐ സി അപലപിച്ചു

Published

|

Last Updated

റിയാദ് | സഊദി അറേബ്യയിലെ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെ യമനിലെ ഹൂത്തി സായുധസംഘം നടത്തിയ മിസൈല്‍ അക്രമണത്തെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍ (ഒ ഐ സി) അപലപിച്ചു. യമന്‍ നഗരമായ സആദയില്‍ നിന്ന് നജ്‌റാന്‍ ലക്ഷ്യമാക്കി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ഇറാന്‍ പിന്തുണയോടെയാണെന്നും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് സാധാരണക്കാരെയും പാര്‍പ്പിട പ്രദേശങ്ങളെയും ഹൂത്തികള്‍ ലക്ഷ്യമിടുന്നത് തുടരുകയാണെന്നും ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും ഒ ഐ സി അറിയിച്ചു.

ശനിയാഴ്ച രാവിലെയാണ് സഊദിയുടെ തെക്കന്‍ പ്രദേശമായ നജ്‌റാന്‍ ലക്ഷ്യമാക്കി ഹൂത്തികള്‍ മിസൈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തെ അറബ് സഖ്യ സേന തടഞ്ഞിരുന്നു. മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷവും ഹൂത്തികള്‍ കരാര്‍ ലംഘിക്കുകയാണെന്നും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് സാധാരണക്കാരെയും പാര്‍പ്പിട പ്രദേശങ്ങളെയും ലക്ഷ്യമിടുന്നത് കൂടുതല്‍ അപകടകരമാണെന്നും ഇതുവരെ 312 ബാലിസ്റ്റിക് മിസൈലുകള്‍ അറബ് സഖ്യസേന തകര്‍ത്തതായും വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

Latest