Connect with us

National

പെട്രോള്‍, ഡീസല്‍ നികുതി കേന്ദ്രം കുത്തനെ വര്‍ധിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |പെട്രോളിനും ഡീസലിനുമുള്ള റോഡ് സെസ്, എക്‌സൈസ് തീരുവ എന്നിവ കേന്ദ്രം കുത്തനെ ഉയര്‍ത്തി. പെട്രോളിനും ഡീസലിനും ലിറ്ററിന് എട്ടുരൂപയുടെ വര്‍ധനവാണ് റോഡ് ആന്‍ഡ് ഇന്‍ഫ്രാ സെസ് ഇനത്തില്‍ വര്‍ധിപ്പിച്ചിട്ടുള്ളത്.

എക്‌സൈസ് തീരുവ പ്രെട്രോളിന് രണ്ട് രൂപയും ഡീസലിന് അഞ്ചുരൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോളിന് ലിറ്ററിന് 10 രൂപയുടെയും ഡീസലിന് 15 രൂപയുടെയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഇന്ന് മുതല്‍ വര്‍ധനവ് പ്രാബല്യത്തില്‍ വരും. ആഗോള തലത്തില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. തീരുവ വര്‍ധിപ്പിച്ചെങ്കിലും പെട്രോള്‍, ഡിസല്‍ എന്നിവയുടെ നിലവിലെ വില്‍പന വിലയില്‍ മാറ്റമുണ്ടാകില്ല.
പുതിയ നികുതി നിരക്കോടെ ഒരു ലിറ്റര്‍ പെട്രോളിന് കൊടുക്കുന്ന തുകയില്‍ 32.98 രൂപയും നികുതിയാണ്. ഡീസലിന് ഇത് 31.83 രൂപയുമാകും.ഇതിലൂടെ ഏകദേശം 1.6 ലക്ഷം കോടിയുടെ അധിക വരുമാനം സര്‍ക്കാരിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആഗോള തലത്തില്‍ എണ്ണവില ഇടിഞ്ഞതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് കേന്ദ്രം ഇന്ധന നികുതി വര്‍ധിപ്പിക്കുന്നത്. ഇതിന് മുമ്പ് മാര്‍ച്ച് 16 ന് പെട്രോളിനും ഡീസലിനും മൂന്നുരൂപയുടെ നികുതി വര്‍ധന കേന്ദ്രം കൊണ്ടുവന്നിരുന്നു. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പെട്രോളിന് ആകെ നികുതി ലിറ്ററിന് 9.48 രൂപയും ഡീസലിന് 3.56 രൂപയും ആയിരുന്നു.

---- facebook comment plugin here -----

Latest