Connect with us

Kerala

മൂന്നാറില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

Published

|

Last Updated

മൂന്നാര്‍ | മൂന്നാറില്‍ സുഹൃത്തുക്കളായ നാലംഗ സംഘം സഞ്ചരിച്ച ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. തൃശ്ശൂര്‍ വെറ്റിലപ്പാറ സ്വദേശി ചെരിവില്‍ കാലായില്‍ രാഗേഷ് (30), പത്തനാപുരം എ ജി ഭവനില്‍ കെ പുഷ്പാംഗദന്‍ (67) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പാമ്പാടി സ്വദേശി അജയ്, കോതമംഗലം സ്വദേശി കുര്യാക്കോസ് എന്നിവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്നാര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെ രാത്രി പത്ത് മണിയോടെ സംഘം മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പോതമേട്ടിന് സമീപം ജീപ്പ് നിയന്ത്രണം വിട്ട് 200 അടി താഴ്ചയിലുള്ള ഏലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു.

സംഭവം നടക്കുമ്പോള്‍ പരിസരത്ത് എങ്ങും ആരുമില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റവര്‍ തന്നെ അടിയന്തിര സഹായ നമ്പറായ 100ലേക്ക് വിളിച്ച് വിവരം കൈമാറുകയായിരുന്നു. തിരുവനന്തപുരം പോലീസ് കണ്‍ട്രോള്‍ റൂമിലാണ് വിവരം ലഭിച്ചത്. അപകടം നടന്നത് എവിടെയാണെന്ന് കൃത്യമായി കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഫോണ്‍ ലൊക്കേഷന്‍പരിശോധിച്ചാണ് ഏകദേശ സ്ഥലം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മൂന്നാര്‍ പോലീസിന് വിവരം നല്‍കി.

ഒരു മണിക്കൂറോളം മേഖലയില്‍ തിരച്ചില്‍ നടത്തിയാണ് പോലീസ് അപകടത്തില്‍പ്പെട്ട ജീപ്പ് കണ്ടെത്തിയത്. ജീപ്പിന്റെ ഹെഡ് ലൈറ്റ് ഓണ്‍ ആയിക്കിടന്നതിനാല്‍ റോഡില്‍നിന്ന് ഏറെ മാറി കിടന്നിരുന്ന വാഹനം കണ്ടെത്താനായി. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തുമ്പോയേക്കും രണ്ട് പേര്‍ മരിച്ചിരുന്നു.

 

---- facebook comment plugin here -----

Latest