Connect with us

Kerala

ആദ്യം വോട്ട് എണ്ണുന്നത് രാമപുരം പഞ്ചായത്ത്: ഇവിടത്തെ ലീഡ് നിര്‍ണായകം

Published

|

Last Updated

കോട്ടയം: പാലാ ഉപതെരഞ്ഞെടപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. സര്‍വ്വീസ് വോട്ടുകളും തപാല്‍ വോട്ടുകളുമാണ് എണ്ണുന്നത്. ഇതിന് ശേഷം ആദ്യം എണ്ണുക രാമപുരം പഞ്ചായത്തിലെ വോട്ടാണ്. യു ഡി എഫ് കോട്ടയായാ രാമപുരത്തെ ലീഡ് വിജയത്തില്‍ നിര്‍ണായകമാകും.
ബി ജെ പിയും കോണ്‍ഗ്രസും വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന മണ്ഡലമാണ് രാമപുരം. കോണ്‍ഗ്രസിന് വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 4440 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാമപുരം പഞ്ചായത്ത് യു ഡി എഫിന് നല്‍കിയത്. ജോസഫ് വിഭാഗത്തിന് ശ്ക്തമായ പിടിപാടുള്ള മണ്ഡലമാണ് രാമപുരം. അതിനാല്‍ തന്നെ മണ്ഡലത്തിലെ ജോസഫ് വിഭാഗത്തിന്റെ വോട്ട് നിര്‍ണ്ണായകമാണ്.

അതേസമയം 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ എം മാണിക്ക് രാമപുരത്ത് നിന്ന് ലഭിച്ചത് 180 വോട്ടിന്റെ ലീഡാണ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മാണിയേക്കാള്‍ 179 വോട്ടിന്റെ ലീഡ് മാണി സി. കാപ്പന്‍ രാമപുരത്ത് നേടിയിരുന്നു.

ബി ജെ പി യു ഡിഎഫിന് വോട്ട് വിറ്റെന്ന് ആരോപിക്കുന്ന മണ്ഡലവും രാമപുരമാണ്.
ബി.ജെ.പി സ്ഥാനാര്‍ത്ഥി സാമ്പത്തിക തിരിമറി നടത്തിയെന്നായിരുന്നു പാലാ നിയോജകമണ്ഡലം മുന്‍ പ്രസിഡന്റ് ബിനു പുളിക്കകണ്ടത്തിന്റെ ആരോപണം.

ബി.ജെ.പിയുടെ വോട്ടുകള്‍ ഹരി മാണിക്ക് മറിച്ച് നല്‍കി. പണം വാങ്ങിയാണ് വോട്ടു മറിച്ചത്. ഹരി ബി.ജെ.പിയുടെ വോട്ടു വിറ്റു. ഇതു സംബന്ധിച്ച് കണക്കു കിട്ടിയെന്നും എല്‍.ഡി.എഫിനെ തോല്‍പ്പിക്കാനെന്ന വ്യാജേന വോട്ടു മറിച്ചെന്നുമായിരുന്നു ബിനുവിന്റെ ആരോപണം.