Connect with us

Kerala

ഡി ജി പി ജേക്കബ് തോമസ് സര്‍വ്വീസില്‍ തിരിച്ചെത്തിയേക്കും

Published

|

Last Updated

തിരുവനന്തപുരം: മുന്‍ വിസസ്‌പെന്‍ഷനില്‍ കഴിയുന്ന മുന്‍ വിജിലന്‍സ് കമ്മീഷണറായിരുന്ന ഡി ജി പി ജേക്കബ് തോമസ് സര്‍വ്വീസില്‍ തിച്ചെത്തിയേക്കും. ജേക്കബിനെ തിരിച്ചെടുക്കാന്‍ ശപാര്‍ശ ചെയ്ത് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ്‌സെക്രട്ടറിക്ക് കൈമാറി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക മുഖ്യമന്ത്രി പിണറായി വിജയനാകും. ഉത്തരവിനെതിരെ അപ്പീല്‍ പോകേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ജേക്കബ് തോമസിനെ സര്‍വീസില്‍ തിരികെ എടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ട്രിബ്യൂണലിന്റെ തീരുമാനമുണ്ടായിട്ടും സംസ്ഥാനം അനുകൂലമായി പ്രതികരിക്കാത്തതിനെ തുടര്‍ന്ന് ജേക്കബ് തോമസ് വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനം.

ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശനത്തിന്റെ പേരിലായിരുന്നു ആദ്യം ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് അനുമതി ഇല്ലാതെ പുസ്തകമെഴുതി, ഡ്രഡ്ജര്‍ അഴിമതി തുടങ്ങിയവ ചൂണ്ടിക്കാട്ടി സസ്‌പെന്‍ഷന്‍ കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിക്കുകയായിരുന്നു. ഇതിനെതിരായണ് ജേക്കബ് തോമസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ ബന്ധപ്പെട്ട് അനുകൂല വിധി സമ്പാദിച്ചത്.
സസ്‌പെന്‍ഷന്‍ കാലയളവില്‍ ബി ജെ പിക്കും ആര്‍ എസ് എസിനും അനുകൂലമായി നിരവധി പ്രസ്താവനകള്‍ നടത്തിയ ജേക്കബ് തോമസ് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ആര്‍ എസ് എസ് വേദികളിലും അദ്ദേഹം സജീവമായിരുന്നു.

---- facebook comment plugin here -----

Latest