Connect with us

National

ഉന്നാവോ കേസ് വ്യാഴാഴ്ച പരിഗണിക്കും; ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കത്തും പരിശോധിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസ് സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും. പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെയും കേസ് അടിയന്തരമായി
പരിഗണിക്കണമെന്ന മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരിയുടെ ആവശ്യത്തിന്റെയും അടിസ്ഥാനത്തിലാണ് കേസ് വ്യാഴാഴ്ച തന്നെ പരിഗണനക്കെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കിയത്. പെണ്‍കുട്ടി കത്തയച്ചതായി ചൊവ്വാഴ്ച മാധ്യമങ്ങളില്‍ നിന്നാണ് താന്‍ അറിഞ്ഞതെന്നും എന്നാല്‍, കത്ത് ഇതേവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജൂലൈ 12ന് അയച്ച കത്ത് ഇതുവരെ ലഭിക്കാത്തതില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി രജിസ്ട്രിയോട് ചീഫ് ജസ്റ്റിസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ കുല്‍ദീപ് സിങ് സേംഗര്‍ എം എല്‍ എയുടെ കൂട്ടാളികള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത് സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തും. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

Latest