Connect with us

Editors Pick

പാസ്‌പോര്‍ട്ട് മറന്നുവെച്ച് പ്രവാസി; വിമാനത്താവളത്തിലെത്തി തിരികെ നല്‍കി കെഎസ്ആര്‍ടിസി

Published

|

Last Updated

കോഴിക്കോട്: യാത്രക്കാരന്‍ ബസിനുള്ളില്‍ മറുന്നുവെച്ച പാസ്‌പോര്‍ട്ടും വിസയും വിമാനത്താവളത്തിലെത്തിച്ചു തിരിച്ചുകൊടുത്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സോഷ്യല്‍ മീഡിയയുടെ അഭിനന്ദന പ്രവാഹം. കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്ക് പോയ ബസിലെ ഡ്രൈവര്‍ കൃഷ്ണദാസും കണ്ടക്ടര്‍ നിസാര്‍ നിലമ്പൂരുമാണ് ഏവരുടേയും പ്രശംസ പിടിച്ചുപറ്റിയത്. ഗള്‍ഫിലേക്ക് പോകുകയായിരുന്ന മൊയ്തീനാണ് ബസില്‍ യാത്രാ രേഖകള്‍ മറുന്നുവെച്ചത്. ഇക്കാര്യം അറിയാതെ മൊയ്തീന്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിപ്പോയി. ബസ് കുറച്ച് ദൂരം മൂന്നോട്ട് പോയപ്പോഴാണ് മൊയ്തീന്റെ പാസ്‌പോര്‍ട്ടും യാത്ര രേഖകള്‍ അടങ്ങിയ കിറ്റും ബസിനുള്ളില്‍ നിന്ന് ലഭിക്കുന്നത്.

മൊയ്തീന്റ ഫോണ്‍നമ്പറും ഇല്ലായിരുന്നു. തുടര്‍ന്ന് ബസില്‍ വെച്ച് യാത്രക്കാരും ഡ്രൈവറും കണ്ടക്ടറും ചര്‍ച്ച നടത്തി ബസ് തിരികെ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചുവിടുകയായിരുന്നു. രണ്ട് മൂന്ന് യാത്രക്കാര്‍ പുറത്തിറങ്ങി മൊയ്തീനെ കണ്ടെത്തുകയും പാസ്‌പോര്‍ട്ടും രേഖകളും കൈമാറുകയും ചെയ്തു. ഇക്കാര്യം ബസിലെ യാത്രക്കാരനായ അനീഷ് അശ്‌റഫ്് കെഎസ്ആര്‍ടിസിയിലെ ഹീറോസ്…സല്യൂട്ട് എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം
പുറംലോകമറിഞ്ഞത്.

അനീഷിന്റെ ഫേസുബുക്ക് കുറിപ്പ് വായിക്കാം….

കെഎസ്ആര്‍ടിസിയിലെ ഹീറോസ്… സല്യൂട്ട്
(6/01 /2019 രാത്രി 11 മണി ആയിക്കാണും)
ഇന്നലെ പോസിറ്റീവ് കമ്യൂണിന്റെ ഗ്രാഡ്ജ്യൂയേഷന്‍ സെര്‍മനിയില്‍ രവീന്ദ്രന്‍ സാറില്‍ നിന്നും സര്‍ട്ടിഫിക്കറ്റും വാങ്ങി PC TOTS  ന്റ ഒരു ട്രെയിനറായതിന്റെ സന്തോഷത്തില്‍ കോഴിക്കോട്ട് നിന്ന് ഈ ബസിലാണ് ഞാന്‍ കൊച്ചീലോട്ട് യാത്ര തിരിച്ചത്. യാത്രക്കാര്‍ നിറയെ ഉണ്ടായിരുന്നു ബസില്‍. ബസ് നെടുംമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്തി ഗള്‍ഫ് യാത്രയ്ക്കുള്ളവര്‍ എയര്‍പോര്‍ട്ടിലിറങ്ങി. ബസ് യാത്ര തുടങ്ങി കുറച്ച് ഓടിയപ്പോള്‍ കണ്ടക്ടര്‍ നിസാര്‍ സാറിനോട് എന്റെ മൊബൈല്‍ ചാര്‍ജ് ചെയ്യണമെന്ന് പറഞ്ഞു പുള്ളി ചാര്‍ജ് ചെയ്യാന്‍ സ്ഥലം കാണിച്ചപ്പോള്‍ അവിടെ നിന്നും ഒരു കിറ്റ് കിട്ടി യാത്രക്കാരില്‍ ഒരാള്‍ കിറ്റ് തുറന്നു നോക്കി. കുടുംബം പുലര്‍ത്താന്‍ ഗള്‍ഫിലേക്ക് ജോലിക്ക് പോകുന്ന മൊയ്ദീന്‍ എന്നയാളുടെ പാസ്‌പോര്‍ട്ടും വിസയും മറ്റു രേഖകളും അടങ്ങുന്ന കിറ്റായിരുന്നു അത് .. ബസ് സൈടൊതുക്കി. മൊയ്തീന്റെ ഫോണ്‍ നമ്പര്‍ ഇല്ലായിരുന്നു. ബസ് വെയിറ്റ് ചെയ്യുമെങ്കില്‍ ഞാന്‍ എയര്‍പോര്‍ട്ടില്‍ കൊണ്ട് പോയി കൊടുക്കാമെന്ന് പറഞ്ഞു. കുറച്ചു നേരം ബസില്‍ ചര്‍ച്ചയായിരുന്നു. ബസിന്റ സാരഥി കൃഷ്ണദാസും കണ്ടക്ടര്‍ നിസാര്‍ നിലമ്പൂരും കൂടി യാത്രക്കാരോട് ചോദിച്ചു കൊണ്ട് തീരുമാനമെടുത്തു ബസ് ഒന്നുകൂടി എയര്‍പോര്‍ട്ട് ലെക്ഷ്യം വെച്ചു നീങ്ങീ .എയര്‍ പോര്‍ട്ടിലെത്തി ബസ് ഹോണടി തുടങ്ങി .ഞാനുള്‍പ്പെടെ രണ്ട് മൂന്ന് യാത്രക്കാര്‍ പുറത്തിറങ്ങി അന്വാഷിച്ചു കുറച്ചു സമയത്തിനുള്ളില്‍ മൊയ്തീനെ കണ്ടു പാസ്‌പോര്‍ട്ടും രേഖകളും കൈമാറി. അയാള്‍ക്ക് സമാധാനമായി നമ്മുക്ക് സന്തോഷവും.,,
ഈ ബസിലെ െ്രെഡവര്‍ കൃഷ്ണദാസിനെയും കണ്ടക്ടര്‍ നിസാര്‍ നിലമ്പൂരിനെയും. മൊയ്തീനും യാത്രക്കാരായ ഞങ്ങളും മറക്കില്ല നിങ്ങള്‍ക്കൊരു… ബിഗ് സല്യൂട്ട്..