Connect with us

Eranakulam

രാജീവിന്റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ല; നിയമത്തെ ബഹുമാനിക്കുന്നു: അഡ്വ.സിപി ഉദയഭാനു

Published

|

Last Updated

കൊച്ചി: ചാലക്കുടിയില്‍ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട സംഭവത്തില്‍ ആരോപണം നിഷേധിച്ച് പ്രമുഖ അഭിഭാഷകന്‍ സി.പി. ഉദയഭാനു. രാജീവിന്റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഉദയഭാനു ഇക്കാര്യം വ്യക്തമാക്കിയത്.

സര്‍ക്കാരിന് വേണ്ടി പല കേസുകളിലും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു. നിയമത്തെ ബഹുമാനിക്കുന്നു. ഇത്തരമൊരു കൃത്യത്തിന് കൂട്ടുനില്‍ക്കില്ല. അറസ്റ്റിലായവരുടേത് തെറ്റായ മൊഴിയാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നും ഉദയഭാനു പറഞ്ഞു. വസ്തു ബ്രോക്കറെന്ന ബന്ധം മാത്രമേ കൊല്ലപ്പെട്ട രാജീവുമായുള്ളൂ. പണം നല്‍കിയിട്ടും വസ്തു നല്‍കിയില്ല. ഇതുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

രാജീവ് വധക്കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുന്നത്. അഡ്വ.ബി.രാമന്‍പിള്ള മുഖേനയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കുന്നത്.