Connect with us

Ongoing News

വാതുവയ്പ്പ്: പാക് ക്രിക്കറ്റ് താരം മുഹമ്മദ് ഇര്‍ഫാന് സസ്‌പെന്‍ഷന്‍

Published

|

Last Updated

ലാഹോര്‍: വാതുവയ്പ്പ് വാദത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ പാക്ക് ക്രിക്കറ്റ് താരം മുഹമ്മദ് ഇര്‍ഫാന് സസ്‌പെന്‍ഷന്‍. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ വാതുവയ്പുമായി ബന്ധപ്പെട്ട് ഇര്‍ഫാന്റെ പേര് ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ഇര്‍ഫാനെ പാക് ക്രിക്കറ്റ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തത്. ആരോപണങ്ങളില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് ഇര്‍ഫാന് പിസിബി നോട്ടീസ് നല്‍കിയിട്ടുണ്ട്. 14 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ക്കിടെ വാതുവയ്പുകാരന്‍ സമീപിച്ചെന്ന വിവരം റിപ്പോര്‍ട്ട് ചെയ്യാത്തതാണ് ഇര്‍ഫാനെതിരായ കുറ്റമെന്നാണു സൂചന. ഇര്‍ഫാന്‍ പിസിബിയുടെ അഴിമതിവിരുദ്ധ സമിതിക്ക് മുന്പാകെ ഹാജരായിരുന്നു. ഒത്തുകളിയുമായി ബന്ധപ്പെട്ട് ഇടംകൈയന്‍ സ്പിന്നര്‍ സുള്‍ഫിക്കര്‍ ബാബര്‍, ബാറ്റ്‌സ്മാന്‍ ഷസൈബ് ഹസന്‍ എന്നിവരെയും ചോദ്യം ചെയ്തു.

നേരത്തെ, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ വാതുവയ്പുകാരനുമായി ബന്ധപ്പെട്ട മുന്‍ പാക് താരം നാസിര്‍ ജംഷദിനെ ക്രിക്കറ്റില്‍നിന്ന് വിലക്കാന്‍ പിസിബി തിരുമാനിച്ചിരുന്നു. കൂടാതെ, വാതുവയ്പുകാരനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ഷര്‍ജീല്‍ ഖാന്‍, ഖാലിദ് ലത്തീഫ് എന്നിവരെ ടൂര്‍ണമെന്റിനിടെ പാക്കിസ്ഥാനിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു.