Connect with us

Kerala

ആവേശത്തിന്റെ ചെങ്കടലായി സെന്‍ട്രല്‍ സ്റ്റേഡിയം: പിണറായി മന്ത്രിസഭ അധികാരമേറ്റു

Published

|

Last Updated

തിരുവനന്തപുരം: രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരേയും സെന്‍ട്രല്‍ സ്റ്റേഡിയത്തെ ഇളക്കി മറിച്ച ആയിരങ്ങളേയും സാക്ഷി നിര്‍ത്തി പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിക്കൊപ്പം 18 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സിപിഎമ്മില്‍ നിന്ന് 11 മന്ത്രിമാരും സിപിഐയില്‍ നിന്ന് നാല് മന്ത്രിമാരും എന്‍സിപി, ജനതാദള്‍ (എസ്), കോണ്‍ഗ്രസ് (എസ്) എന്നീ പാര്‍ട്ടികളില്‍ നിന്ന് ഓരോ മന്ത്രിമാര്‍ വീതവുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

കൃത്യം നാല് മണിക്ക് തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു പിണറായിയുടെ പ്രതിജ്ഞ. കെടി ജലീല്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, മാത്യു ടി തോമസ് എന്നിവരാണ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത്.

ആഭ്യന്തരം, വിജിലന്‍സ്, ഐടി എന്നീ വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യും. ടിഎം തോമസ് ഐസക് (ധനകാര്യം), ഇപി ജയരാജന്‍ (വ്യവസായം, കായികം), സി രവീന്ദ്രനാഥ് (വിദ്യാഭ്യാസം), ജി സുധാകരന്‍ (പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍), കെടി ജലീല്‍ (തദ്ദേശസ്വയംഭരണം), കെകെ ഷൈലജ (ആരോഗ്യം, സാമൂഹികക്ഷേമം), എകെ ബാലന്‍ (നിയമം, സാംസ്‌കാരികം, പിന്നോക്കക്ഷേമം), എസി മൊയ്തീന്‍ (സഹകരണം, ടൂറിസം), ടിപി രാമകൃഷ്ണന്‍ (തൊഴില്‍ എക്‌സൈസ്), ജെ മേഴ്‌സിക്കുട്ടി അമ്മ (ഫിഷറീസ്, പരമ്പരാഗത വ്യവസായം), കടകംപള്ളി സുരേന്ദ്രന്‍ (വൈദ്യുതി, ദേവസ്വം), മാത്യു ടി തോമസ് (ജലവിഭവം), എകെ ശശീന്ദ്രന്‍ (ഗതാഗതം), കടന്നപ്പള്ളി രാമചന്ദ്രന്‍ (തുറമുഖം), ഇ ചന്ദ്രശേഖരന്‍ (റവന്യു), വിഎസ് സുനില്‍കുമാര്‍ (കൃഷി), പി തിലോത്തമന്‍ (ഭക്ഷ്യം, പൊതുവിതരണം), അഡ്വ. കെ രാജു (വനം).

---- facebook comment plugin here -----

Latest