Connect with us

Kasargod

സി പി എം- ബി ജെ പി സംഘര്‍ഷം: രണ്ട് പേര്‍ക്ക് പരുക്ക്

Published

|

Last Updated

കാഞ്ഞങ്ങാട്: മാണിക്കോത്ത് സി പി എം- ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. അക്രമത്തില്‍ സി പി എം പ്രവര്‍ത്തകനും ബി ജെ പി പ്രവര്‍ത്തകനും പരുക്കേറ്റു. സി പി എം പ്രവര്‍ത്തകനും ഡി വൈ എഫ് ഐ മാണിക്കോത്ത് യൂണിറ്റ് സെക്രട്ടറിയും റേഷന്‍ കട ജീവനക്കാരനുമായ മഹേഷ്(23), ബി ജെ പി പ്രവര്‍ത്തകന്‍ മാണിക്കോത്തെ അനൂപ്(23) എന്നിവര്‍ക്കാണ് പരുക്കേറ്റത്. മഹേഷിനെ ജില്ലാശുപത്രിയിലും അനൂപിനെ കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രി എട്ടു മണിയോടെയാണ് സംഭവം. റേഷന്‍ കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന മഹേഷിനെ ബി ജെ പി പ്രവര്‍ത്തകനായ ബിജു, ഷിജു, അനൂപ്, ഷിനോജ് തുടങ്ങിയവര്‍ ചേര്‍ന്ന് ആക്രമിച്ചുവെന്നാണ് പരാതി. അതേസമയം കാഞ്ഞങ്ങാട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ അനൂപ് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ സി പി എം പ്രവര്‍ത്തകരായ മഹേഷ്, സുജില്‍, സുനില്‍, ധനേഷ്, ജിതേഷ് തുടങ്ങിയവര്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്ന് ബി ജെ പി കേന്ദ്രങ്ങളും ആരോപിച്ചു. പതാക നശിപ്പിച്ചതി നെച്ചൊല്ലിയുണ്ടായ പ്രശ്‌നങ്ങളാണ് മാണിക്കോത്ത് അക്രമത്തിന് കാരണമായത്.