Connect with us

Kuwait

കുവൈത്തില്‍ വീശി അടിച്ചത് പതിനൊന്നുവര്‍ഷത്തിനിടയിലെ ഏറ്റവുംശക്തമായ പൊടിക്കാറ്റ്

ഇറാഖിലെ ബസറ ഭാഗത്ത് നിന്നും ആരംഭിച്ച പൊടിക്കാറ്റാണു ഇന്നലെ വൈകീട്ട് രാജ്യത്തെ നിശ്ചലമാക്കിയത്

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ ഇന്നലെ ആഞ്ഞു വീശിയത് കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ പൊടിക്കാറ്റെന്ന് റിപ്പോര്‍ട് . 2011 മാര്‍ച്ച് 25 നാണു രാജ്യത്ത്ഇതിന് മുമ്പ് ഇത്രത്തോളം രൂക്ഷമായ പൊടിക്കാറ്റ് അനുഭവപ്പെട്ടത്.അന്ന് വൈകുന്നേരം അഞ്ചു മണിയോടെ ആരംഭിച്ച പൊടിക്കാറ്റ് ആദ്യ മണിക്കൂറില്‍ ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചെങ്കിലും പെട്ടെന്ന് തന്നെ കെട്ടടങ്ങുകയും ചെയ്തു.

ഇറാഖിലെ ബസറ ഭാഗത്ത് നിന്നും ആരംഭിച്ച പൊടിക്കാറ്റാണു ഇന്നലെ വൈകീട്ട് രാജ്യത്തെ നിശ്ചലമാക്കിയത്. പൊടിക്കാറ്റ് ആരംഭിച്ചതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാന താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും രാജ്യത്തേക്ക് എത്താനിരുന്ന നിരവധി വിമാനങ്ങള്‍ അയല്‍ രാജ്യങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു.സമുദ്ര ഗതാഗതവും ആദ്യ മണിക്കൂറില്‍ തടസപെട്ടു .ദൃശ്യപരത താഴ്ന്നതോടെ റോഡുകളില്‍ വലിയ തോതില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.ശ്വാസ കോശ സംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേരാണു ആരോഗ്യ മന്ത്രാലയത്തിലെ വിവിധ ക്ലിനിക്കുകളില്‍ ഇന്നലെ ചികില്‍സ തേടിയെത്തിയത്.പൊടിക്കാറ്റിനെ തുടര്‍ന്ന് വിവിധ രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യത മുന്‍ നിര്‍ത്തി അത്യാവശ്യ കാര്യങ്ങള്‍ക്ക് ഒഴികെ ആരും പുറത്ത് പോകരുതെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് വൈകുന്നേരംവരെ രാജ്യത്ത് ഇതേ കാലാവസ്ഥ തുടരുമെന്നാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെമുന്നറിയിപ്പ്

 

---- facebook comment plugin here -----

Latest