Connect with us

National

കോണ്‍ഗ്രസ് ബി ജെ പിയുടെ ബി ടീമെന്ന് മമത ബാനര്‍ജി

സി പി എമ്മിനൊപ്പം ചേർന്ന് അധികാരത്തിൽ തിരിച്ചെത്താനുള്ള ശ്രമത്തിനിടെ കോൺഗ്രസ്സിനെ കടന്നാക്രമിച്ച് മമത

Published

|

Last Updated

അഗര്‍ത്തല | ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് (ടി എം സി) നേതാവ് മമത ബാനര്‍ജി. കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമാണെന്നാണ് മമത കുറ്റപ്പെടുത്തിയത്.

ഈ മാസം 16ന് ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മമത ബാനര്‍ജി ഇന്ന് അഗര്‍ത്തലയില്‍ ടി എം സി പ്രവര്‍ത്തകര്‍ക്കും അനുയായികള്‍ക്കുമൊപ്പം മാര്‍ച്ച് നടത്തിയത്. വോട്ടെണ്ണല്‍ മാര്‍ച്ച് രണ്ടിനാണ് നടക്കുക.

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം കൊടുമ്പിരി കൊള്ളുമ്പോൾ ശക്തമായ ചതുഷ്‌കോണ മത്സരത്തിൻ്റെ പ്രതീതിയാണ് സംസ്ഥാനത്തെങ്ങും. അധികാരം നിലനിർത്താൻ ബി ജെ പിയും അധികാരത്തിലേക്ക് തിരിച്ചെത്താൻ കോൺഗ്രസ്സിനെ കൂട്ടുപിടിച്ച് സി പി എമ്മും നാടിളക്കിയുള്ള പ്രചാരണമാണ് നടത്തുന്നത്.

എന്നാൽ, ബി ജെ പിയുടെയും ഇടതുസഖ്യത്തിൻ്റെയും പ്രചാരണത്തിന് കിടപിടിക്കുന്ന റാലികളും പൊതുസമ്മേളനങ്ങളുമാണ് തൃണമൂൽ കോൺഗ്രസ്സും ഗ്രേറ്റർ തിപ്ര ലാൻഡ് എന്ന ആവശ്യമുയർത്തുന്ന പ്രാദേശിക പാർട്ടിയായ തിപ്രമോതയും സംഘടിപ്പിക്കുന്നത്.

ചൂടുപിടിച്ച തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തെത്തിയതായിരുന്നു മമത.

Latest