Connect with us

Kerala

നിയമസഭാ കയ്യാങ്കളി കേസ്; കോടതിക്ക് മുന്നില്‍ കുറ്റം നിഷേധിച്ച് ഇ പി ജയരാജനും

അന്നത്തെ സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണ് കേസിന് പിന്നിലെന്ന് തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട ജയരാജന്‍ ആരോപിച്ചു

Published

|

Last Updated

തിരുവനന്തപുരം |  നിയമസഭാ കയ്യാങ്കളി കേസില്‍ ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ കോടതിയില്‍ ഹാജരായി. കേസ് പരിഗണിക്കുന്ന തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഇപി ജയരാജന്‍ ഹാജരായത്. കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. ഇതിന് പിന്നാലെ ജയരാജന്‍ കുറ്റം നിഷേധിച്ചു. കേസിലെ മൂന്നാം പ്രതിയാണ് ജയരാജന്‍മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായിരുന്നു . ഇവരും കോടതി മുമ്പാകെ കുറ്റം നിഷേധിച്ചിരുന്നു

അന്നത്തെ സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണ് കേസിന് പിന്നിലെന്ന് തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട ജയരാജന്‍ ആരോപിച്ചു. അന്നത്തെ പ്രതിപക്ഷത്തെ അവഹേളിക്കാനാണ് സ്പീക്കറും സര്‍ക്കാരും ശ്രമിച്ചതെന്നും ജയരാജന്‍ പറഞ്ഞു.  . കേസിലെ മറ്റ് അഞ്ചു പ്രതികളും ഈ മാസം 14ന് കോടതി നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേട്ടിരുന്നു. പക്ഷെ ജയരാജന്‍ അസുഖ കാരണം ചൂണ്ടിക്കാട്ടി അന്ന് ഹാജരായിരുന്നില്ല. തുടര്‍ന്ന്, ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകണമെന്ന് ഇ പി ജയരാജന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ നിയമസഭയില്‍ 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്.