Connect with us

Afghanistan crisis

അഫ്ഗാന്‍ പ്രതിസന്ധികള്‍ക്കിടയില്‍ കമലാ ഹാരിസ് ഏഷ്യാ സന്ദര്‍ശനം നടത്തും

ആയിരക്കണക്കിന് അഫ്ഗാനികള്‍ രാജ്യത്ത്‌നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ നിരാശാജനകമായ രംഗങ്ങളാണ് കാണുന്നതെന്ന് കമല പറഞ്ഞു

Published

|

Last Updated

സിംഗപ്പൂര്‍| താലിബാന്‍ അഫ്ഗാനിസ്ഥാനെ ഏറ്റെടുക്കുന്നതിന് മുമ്പ് അമേരിക്ക പിന്മാറിയതില്‍ മേഖലയോടുള്ള വാഷിംഗ്ടണിന്റെ പ്രതിബദ്ധത ഉറപ്പ് നല്‍കുമെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു. അഫ്ഗാന്‍ പ്രതിസന്ധികള്‍ക്കിടെ അവര്‍ ഏഷ്യ സന്ദര്‍ശനം ആരംഭിച്ച വേളയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കടുത്ത ഇസ്ലാമിസ്റ്റുകളായ താലിബാന്‍ ഒരാഴ്ച മുമ്പാണ് അധികാരത്തിലെത്തിയത്. ആയിരക്കണക്കിന് അഫ്ഗാനികള്‍ രാജ്യത്ത്‌നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ നിരാശാജനകമായ രംഗങ്ങളാണ് കാണുന്നതെന്നും കമല പറഞ്ഞു. സിംഗപ്പൂര്‍, വിയറ്റ്‌നാം ഉള്‍പ്പെടുന്ന അവരുടെ സന്ദര്‍ശനത്തിലൂടെ യുഎസ് ആശ്രയത്വത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഇല്ലാതാക്കാന്‍ കഴിയും.

ഇന്ത്യന്‍ വംശജയായ ഒരു ഏഷ്യന്‍-അമേരിക്കക്കാരിയാണ് കമല ഹാരിസ്. ഇന്ന് സിംഗപ്പൂരിലെത്തി നഗര-സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് അമേരിക്കക്കാരെയും മറ്റ് വിദേശികളെയും അഫ്ഗാന്‍ സഖ്യകക്ഷികളെയും ഒഴിപ്പിക്കാന്‍ യുഎസ് സേന പോരാടുമ്പോള്‍ കമല ഹാരിസ് കമ്മ്യൂണിസ്റ്റ് രാജ്യം സന്ദര്‍ശിക്കുന്നതില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മേഖലയിലെ ഒരു ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥയുടെ ഏറ്റവും പുതിയ സന്ദര്‍ശനമാണിത്.