Connect with us

Kerala

എസ് എസ് എഫ് സംവിധാൻ യാത്രക്ക് കേരളത്തിൽ ഉജ്ജ്വല സ്വീകരണം

യാത്രയുടെ കേരളത്തിലെ സ്വീകരണ സമ്മേളനം ഇന്ന് വൈകീട്ട് നാല് മണിക്ക് മലപ്പുറം അരീക്കോട് വെച്ച് നടക്കും.

Published

|

Last Updated

വാളയാർ | ‘വി ദ പീപ്പിൾ ഓഫ് ഇന്ത്യ’ എന്ന പ്രമേയത്തിൽ മുംബെയിൽ വെച്ച് നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്‌റ്റി ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന ‘സംവിധാൻ യാത്ര’ കേരളത്തിലെത്തി. മലയാളമണ്ണിലേക്ക് അത്യാവേശ പൂർവം കടന്നെത്തിയ യാത്രക്ക് കേരള-തമിഴ്നാട് അതിർത്തി കവാടമായ വാളയാറിൽ പ്രാസ്ഥാനിക കുടുംബത്തിന്റെ സംയുക്ത നേതൃത്വത്തിൽ സ്വീകരണം നൽകി. സമസ്ത പാലക്കാട് ജില്ലാ അധ്യക്ഷൻ കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാരുടെ നേതൃത്വത്തിൽ എസ് എസ് എഫ് കേരള നേതാക്കൾ, എസ് എസ് എഫ് സന്നദ്ധ സംഘമായ ഐൻ ടീം അംഗങ്ങൾ, യൂണിറ്റുകളിൽ നിന്നും എത്തിയ പ്രവർത്തകർ എന്നിവർ സ്വീകരിക്കാൻ വാളയാറിൽ എത്തി.

ഇന്ത്യയുടെ ആത്മാവു കുടികൊള്ളുന്ന നൂറുകണക്കിന് ഗ്രാമങ്ങളുടെ ഹൃദയ സ്പന്ദനങ്ങളും ചരിത്ര സ്മൃതികളുറങ്ങുന്ന ഒട്ടേറെ സാംസ്കാരിക പൈതൃക ഭൂമികകളും പിന്നിട്ടാണ് സംവിധാൻ യാത്ര കേരളത്തിൽ എത്തിയത്. രാജ്യത്തെ 22 സംസ്ഥാനങ്ങളിലൂടെ പര്യടനം നടത്തുന്ന യാത്രയ്ക്ക് 33 കേന്ദ്രങ്ങളിലാണ് സ്വീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. യാത്രയുടെ കേരളത്തിലെ സ്വീകരണ സമ്മേളനം ഇന്ന് വൈകീട്ട് നാല് മണിക്ക് മലപ്പുറം അരീക്കോട് വെച്ച് നടക്കും.

വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് വിതരണം, സ്‌കിൽ ഡെവലപ്‌മെന്റ് സെന്റർ, പഠനോപകര വിതരണം തുടങ്ങിയവയും യാത്രയുടെ ഭാഗമായി നടന്നു. സ്വീകരണ കേന്ദ്രങ്ങളിലെ പൊതുസമ്മേളനങ്ങളിൽ മത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. സെപ്റ്റംബർ പത്തിന് ബാംഗ്ലൂരിലാണ് യാത്രയുടെ സമാപനം.

സമാപന സമ്മേളനത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, ആഭ്യന്തര മന്ത്രി ജി പരമേശ്വർ തുടങ്ങിയവർ പങ്കെടുക്കും.