Connect with us

adv.saiby jose

ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ കോഴ: അഡ്വ. സൈബി രാജിവച്ചു

രാജി കത്ത് അസോസിയേഷന്‍ സെക്രട്ടറിക്ക് കൈമാറി

Published

|

Last Updated

കൊച്ചി | ജഡ്ജിമാര്‍ക്കു നല്‍കാന്‍ എന്ന പേരില്‍ കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ചു.

രാജി കത്ത് അസോസിയേഷന്‍ സെക്രട്ടറിക്ക് കൈമാറി. അസോസിയേഷന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് മുതല്‍ തനിക്കെതിരെ ഗൂഢാലോചന ഉണ്ടായെന്ന് സൈബി ആരോപിച്ചു. ഇതിനിടെ അഡ്വ. സൈബി ജോസിനെതിരായ കേസില്‍ പണം നല്‍കിയ സിനിമാ നിര്‍മ്മാതാവിനെ ചോദ്യം ചെയ്തു.

കേസിലെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ തിങ്കളാഴ്ചയാണ് നിര്‍മാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്തത്. കേസിലെ ജാമ്യ നടപടികളില്‍ അനുകൂല വിധിക്കായി ഹൈക്കോടതി ജഡ്ജിക്ക് നല്‍കാനെന്ന വ്യാജേന സൈബി നിര്‍മ്മാതാവില്‍ നിന്ന് പണം വാങ്ങിയെന്നാണ് കേസ്. ഈ കേസിലെ പ്രധാന കണ്ണിയാണ് സിനിമാ നിര്‍മ്മാതാവ്. പണം വാങ്ങിയത് ഫീസിനത്തിലാണെന്നാണ് സൈബിയുടെ വിശദീകരണം.

തനിക്കെതിരായ എഫ് ഐ ആര്‍ റദ്ദാക്കണമെന്നും അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണു നടത്തിയത്.