Connect with us

Kerala

നേപ്പാളില്‍ മരിച്ച എട്ട് മലയാളികളുടെയും മൃതദേഹം നാളെ നാട്ടിലെത്തിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | നേപ്പാളില്‍ വിഷവായു ശ്വസിച്ച് മരിച്ച എട്ടു മലയാളികളുടെയും മൃതദേഹം നാളെ നാട്ടിലെത്തിക്കും. എട്ട് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കാഠ്മണ്ഡുവിലെ ത്രിഭൂവന്‍ സര്‍വകലാശാല ആശുപത്രിയില്‍ പൂര്‍ത്തിയായി. വ്യാഴാഴ്ച രാവിലെ 11 മണിക്ക് കാഠ്മണ്ഡുവില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും. എല്ലാ മൃതദേഹങ്ങളും ഒരു വിമാനത്തില്‍ തന്നെയാണ് എത്തിക്കുക. നേരത്തെ രണ്ട് വിമാനങ്ങളില്‍ കൊണ്ടുവരാന്‍ ആലോചിച്ചിരുന്നു.

ചൊവ്വാഴ്ചയാണ് നേപ്പാളിലെ ദമനിലെ റിസോര്‍ട്ടില്‍ വിനോദസഞ്ചാരത്തിന് എത്തിയ മലയാളികള്‍ക്ക് ദാരുണാന്ത്യമുണ്ടായത്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരും കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത്, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്. മുറിയിലെ ഗ്യാസ് ഹീറ്ററില്‍ നിന്നുയര്‍ന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണം.

സംഭവത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേപ്പാള്‍ ടൂറിസം വകുപ്പ് അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest