Connect with us

National

ആര്‍ട്ടിക്കിള്‍ 370: ബി ജെ പി നേതാക്കളെ ചരിത്രം ഓര്‍മപ്പെടുത്തി കശ്മീരിലെ സി പി എം നേതാവ്

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിന് സ്വയംഭരണ പദവി നല്‍കുന്ന ഭരണഘടനാ അനുച്ഛേദം 370നെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവും നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കാശ്മര്‍ സി പി എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി. 370 എടുത്തുമാറ്റണമെന്ന് കാലങ്ങളായി ബി ജെ പി ആവശ്യപ്പെട്ടുന്നുണ്ട്. വസ്തുതകളും ചരിത്രം മറന്നാണ് ഈ ആവശ്യം.

ഭണഘടന നല്‍കുന്ന ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ ജമ്മു കശ്മീര്‍ നിലനില്‍ക്കുന്നത്. അനുച്ഛേദം 370 ഒരു താത്കാലിക വ്യവസ്ഥയല്ല. ഭരണഘടനയുടെ ഘടനയുമായും അടിസ്ഥാന തത്വങ്ങളുമായും അതു ബന്ധപ്പെട്ടുനില്‍ക്കുന്നതാണ്.

സ്വന്തം ഭരണഘടന വേണമെന്ന കാര്യത്തില്‍ 1948ല്‍ തന്നെ ജമ്മു കാശ്മീര്‍ നിലപാട് വ്യക്തമാക്കിയതാണ്. ഇത്തരം നിലപാട് വ്യക്താക്കിയ ഒരേയൊരു സംസ്ഥാനമാണ് കശ്മീര്‍. വിഭജനത്തിന്റെ സമയത്തും അതിനുശേഷവും കശ്മീരിന് പാക്കിസ്ഥാന്റെയോ ഇന്ത്യയുടെയോ ഭാഗമാകാനും അല്ലെങ്കില്‍ ഒരു സ്വതന്ത്ര രാജ്യമായി നിലകൊള്ളാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാല്‍ ചില പ്രത്യേക വ്യവസ്ഥകളിന്മേല്‍ ഇന്ത്യയുടെ ഭാഗമാകാന്‍ തീരുമാനിക്കുകയായിരുന്നു.

370 നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി നേരത്തെ തള്ളിയതാണ്. നിലവില്‍ കശ്മീരില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥ 370 ഉറപ്പുനല്‍കുന്ന പദവികള്‍ തടയുന്നത് മൂലമാണ്. ചരിത്രത്തെ വളച്ചൊടിച്ചാല്‍ കൂടുതല്‍ പ്രതിസന്ധിയിലേക്കു കാര്യങ്ങളെത്തിക്കും. രാഷ്ട്രീയ നേതൃത്വം ചരിത്രത്തിലെ പാലിക്കപ്പെടാതെ പോയ വാഗ്ദാനങ്ങളിലേക്ക് ചെല്ലുകയും സംസ്ഥാനത്തിന്റെ സ്വയംഭരണ പദവി ഊട്ടിയുറപ്പിക്കുകയും ചെയ്യുകയാണ് വേണ്ടതെന്നും തരിഗാമി പറഞ്ഞു.