Connect with us

National

സിസിടിവി ദൃശ്യങ്ങള്‍ തുണയായി; ഒഴിവായത് വന്‍ ട്രെയിന്‍ അപകടം

Published

|

Last Updated

മുംബൈ: സിസിടിവി ക്യാമറ പരിശോധിച്ച റെയില്‍വെ ജീവനക്കാരന്റെ ജാഗ്രതയാല്‍ ഒഴിവായത് വന്‍ ട്രെയിനപകടം. മുംബൈ-പൂന റെയില്‍പാതയിലെ ഘാട്ട് സെക്ഷനിലാണു സംഭവം. മണ്‍സൂണ്‍ കാലത്ത് റെയില്‍ പാളങ്ങള്‍ നിരീക്ഷിക്കുന്നതിനു വേണ്ടി സ്ഥാപിച്ച സിസിടിവിയിലെ ദൃശ്യങ്ങളാണ് യാത്രക്കാര്‍ക്ക് തുണയായത്.

വ്യാഴാഴ്ച രാത്രി എട്ടേകാലോടെ ലോണാവാലക്ക് സമീപം റെയില്‍ ട്രാക്കിലേക്ക് ഒരു വലിയ കല്ല് പതിക്കുകയായിരുന്നു. ഈ വഴിയിലൂടെയാണ് രണ്ടു മണിക്കൂറിനുള്ളില്‍ മുംബൈ-കോലാപ്പുര്‍ സഹ്യാദ്രി എക്‌സ്പ്രസ് കടന്ന് പോകേണ്ടതായിരുന്നു. സിസിടിവി പരിശോധിക്കുന്നതിനിടെ ഒരു ജീവനക്കാരന്റെ കണ്ണില്‍ കൂറ്റന്‍ കല്ല് പെടുകയായിരുന്നെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഉടന്‍ തന്നെ ബന്ധപ്പെട്ടവരിലേക്കു വിവരം കൈമാറി. ഈ റൂട്ടിലൂടെയുള്ള വൈദ്യുതി ബന്ധവും വിശ്ചേദിച്ചു. സഹ്യാദ്രി എക്‌സ്പ്രസ് പുറപ്പെട്ടിരുന്നെങ്കിലും താക്കുര്‍വാഡി സ്റ്റേഷനിലേക്കു തിരിച്ചുകൊണ്ടുപോകാന്‍ കഴിഞ്ഞു. പിന്നീട് രണ്ടു മണിക്കൂറിനുശേഷമാണ് പാറ നീക്കി ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു.

വലിയ അപകടത്തിന് ഇടവരുത്താമായിരുന്ന വലിപ്പത്തിലുള്ള കല്ലാണു ട്രാക്കിലേക്കു വീണതെന്നു സെന്‍ട്രല്‍ റെയില്‍വേ വക്താവ് സുനില്‍ ഉദാസി പറഞ്ഞു