Connect with us

Ongoing News

സി കെ വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

Published

|

Last Updated

 

തിരുവനന്തപുരം: രാജ്യാന്തര ഫുട്‌ബോള്‍ താരം സി കെ വിനീതിനെ അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലെ (ഏജീസ് ഓഫീസ്) ജോലി യില്‍ നിന്ന് പിരിച്ചുവിട്ടു. മതിയായ ഹാജര്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിനീതിനെ ജോലിയില്‍ നിന്നു പുറത്താക്കിയത്. വിനീതിനെ പിരിച്ചുവിടുമെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ കായിക മന്ത്രി എ സി മൊയ്തീന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവവര്‍ വിനീതിനെതിരായ നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഓഫീസിലെത്തണമെന്ന് ആവശ്യപ്പെട്ട് വിനീതിന് പല തവണ കത്തയച്ചെന്നും വിനീത് ഔദ്യോഗികമായി മറുപടി നല്‍കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും ഏജീസ് ഓഫീസ് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 2011ലാണ് സി കെ വിനീത് ഏജീസില്‍ നിന്ന് രണ്ട് വര്‍ഷത്തെ ലീവ് എടുത്തത്. തുടര്‍ന്ന് അദ്ദേഹം ബെംഗളൂരു എഫ് സിയിലും ദേശീയ ടീമിലും ഉള്‍പ്പെടെ കളിച്ചിരുന്നു. എന്നാല്‍ ലീവിന് ശേഷം വിനീത് ഓഫീസില്‍ ഹാജരായിട്ടില്ല എന്നാണ് ഏജീസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ഓഡിറ്ററാണ് വിനീത്. നാലര വര്‍ഷം മുമ്പാണ് താരം ജോലിയില്‍ പ്രവേശിച്ചത്. ബെംഗളൂരു എഫ്‌സിക്കായി 15 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളാണ് വിനീത് അടിച്ചുകൂട്ടിയത്. ദേശീയ ടീമില്‍ ഇടം നേടുകയും ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനം നടത്തുകയും ചെയ്ത വിനീതിന് കളിത്തിരക്ക് മൂലം ഓഫീസിലെത്താന്‍ കഴിഞ്ഞിരുന്നില്ല.

---- facebook comment plugin here -----

Latest