Connect with us

Gulf

ലോകസൗഹൃദസംഗമമായി ഗാമോണ്‍ഗ്രൂപ്പ് 'രാജകീയ' ഇഫ്താര്‍

Published

|

Last Updated

A70_7655ജിദ്ദ: സൗദി പ്രിന്‍സ് സൗദ് ബിന്‍ മുസീദ് ബിന്‍ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഗാമോണ്‍ഗ്രൂപ്പ് ഇഫ്താര്‍ വിരുന്ന് ലോകരാഷ്ട്രങ്ങളുടെ സൗഹൃദസംഗമവേദിയായി. ഇന്ത്യ, ആഫ്രിക്ക, തുടങ്ങി ഇരുപതിലേറെ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത ഇഫ്താര്‍ വിരുന്നില്‍ കേരളത്തില്‍ നിന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളുമായിരുന്നു വിശിഷ്ടാതിഥികള്‍ .ഗ്രൂപ്പ് ചെയര്‍മാന്‍ ശൈഖ് റഫീഖ് മുഹമ്മദ് അതിഥികളെ സ്വീകരിച്ചു.

വരുംവര്‍ഷങ്ങളില്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുമെന്നും ഇന്ത്യയിലെ പ്രമുഖകമ്പനികള്‍ സൗദിയില്‍ ഇന്‍വെസ്റ്റ് ചെയ്യുവാന്‍ മുന്നോട്ടു വന്നിരിക്കുകയാണെന്നും പ്രിന്‍സ് സൗദ്ബിന്‍ മുസീദ് ബിന്‍ അബ്ദുല്‍ അസീസ് പറഞ്ഞു.

റിപ്പബ്ലിക്ക് ഓഫ് സൗത്ത് ആഫിക്ക പ്രതിനിധി ഇബ്രാഹിം ഇദ്‌രീസ്, ബ്രിട്ടാണിക്ക് ഗവണ്‍മെന്റ് പ്രതിനിധി മുഹമ്മദ് ഷൗക്കത്ത്, സൗദി ഗസറ്റ് അംഗം ഖാലിദ,് അല്‍ മഈന ഗ്രൂപ്പ് സി ഇ ഒ ഡോക്ടര്‍ ഫൈസല്‍ ആബിദീന്‍്, നെസ്റ്റ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ജഹാംഗിര്‍, ബാവഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍കരീം, ഖുഷി ഗ്രൂപ്പ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ഷരീഫ് ഇന്ത്യയെ പ്രതിനിധീകരിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇസ്ലാം വിഭാവനം ചെയ്യുന്ന സമാധാനവും ശാന്തിയും ലോകരാജ്യങ്ങള്‍ക്ക് മാതൃകയാവുന്നത് സൗദി അറേബ്യയില്‍ നിന്നും തന്നെയാണെന്നും ഇന്ത്യയും അറബ് രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും മാലികി ബ്‌നു ദീനാറും സംഘവും കേരളത്തിലെത്തിയത് ചരിത്രത്തിലെ നാഴികകല്ലായിരുന്നുവെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു.