Connect with us

National

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ പ്രത്യേക ജാതിയായി കാണാനാകില്ല; ഹരജി തള്ളി സുപ്രീം കോടതി

ട്രാന്‍സ്ജെന്‍ഡര്‍ ഒരു ജാതിയല്ല. ഇപ്പോള്‍ മൂന്ന് കോളങ്ങളുണ്ട് . പുരുഷന്‍, സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍. അതിനാല്‍ ഡാറ്റ ലഭ്യമാകും -ബെഞ്ച് നിരീക്ഷിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി |  ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പ്രത്യേക ജാതിയായി കണക്കാക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. മൂന്നാം ലിംഗമെന്ന നിലയില്‍ ചില ആനുകൂല്യങ്ങള്‍ നല്‍കാമെങ്കിലും പ്രത്യേക ജാതിയെന്ന നിലയില്‍ നല്‍കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജാതി സെന്‍സസ് പ്രക്രിയയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പ്രത്യേക വിഭാഗമായി ജാതി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി ബിഹാര്‍ സര്‍ക്കാര്‍ പ്രത്യേക കോളം നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ അവരുടെ വിവരങ്ങള്‍ സംസ്ഥാനത്തിന് ലഭ്യമാകുമെന്നും ഹരജി തള്ളിക്കൊണ്ട് ബെഞ്ച് പറഞ്ഞു. ട്രാന്‍സ്ജെന്‍ഡര്‍ ഒരു ജാതിയല്ല. ഇപ്പോള്‍ മൂന്ന് കോളങ്ങളുണ്ട് . പുരുഷന്‍, സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍. അതിനാല്‍ ഡാറ്റ ലഭ്യമാകും- ബെഞ്ച് നിരീക്ഷിച്ചു.

നേരത്തെ, ട്രാന്‍സ്ജെന്‍ഡറുകള്‍ ഒരു ജാതിയല്ലെന്ന് ചൂണ്ടിക്കാട്ടി പാറ്റ്‌ന ഹൈക്കോടതിയും കേസ് കേള്‍ക്കാന്‍ വിസമ്മതിച്ചിരുന്നു.

Latest