Connect with us

kochi murder

യുവതിയെ കുത്തിക്കൊന്നതു ശല്ല്യം ഒഴിവാക്കാനെന്നു പ്രതിയുടെ മൊഴി

ചങ്ങനാശ്ശേരി സ്വദേശി രേഷ്മയാണ് കൊച്ചിയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ടത്

Published

|

Last Updated

കൊച്ചി | എറണാകുളം കലൂരിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയതു യുവതിയുടെ ശല്യം ഒഴിവാക്കാനായിരുന്നുവെന്നു പ്രതിയുടെ മൊഴി.

ചങ്ങനാശ്ശേരി സ്വദേശി രേഷ്മ (22)യെ അപ്പാര്‍ട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തിയായിരുന്നു കൊലപാതകം. അപ്പാര്‍ട്ട് മെന്റിലെ കെയര്‍ ടേക്കര്‍ നൗഷിദിനെയാണ് എറണാകുളം നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. കലൂരിലെ പൊറ്റക്കുഴിയിലെ എലഗന്റ് അപ്പാര്‍ട്ട്‌മെന്റിലാണ് കൊലപാതകം നടന്നത്.

നൗഷിദും രേഷ്മയും മൂന്ന് വര്‍ഷത്തോളമായി സൗഹൃദത്തിലായിരുന്നുവെന്നു പോലീസ് പറഞ്ഞു. കോഴിക്കോട് സ്വദേശിയാണ് നൗഷിദ്. ബുധനാഴ്ച രാത്രി രേഷ്മയ്ക്ക് കഴുത്തിനു പുറകിലാണ് കുത്തേറ്റത്. കൊലപാതകത്തിന് മുന്‍പ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. യുവതിയുടെ കരച്ചില്‍ കേട്ട് സമീപത്തുള്ളവര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

 

---- facebook comment plugin here -----

Latest