Connect with us

National

ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; മാതൃ സഹോദരന് വധശിക്ഷ

കുട്ടിയെ പ്രലോഭിപ്പിച്ച് കൃഷിയിടത്തില്‍ കൊണ്ടുപോയാണ് പ്രതി ബലാത്സംഗം ചെയ്തത്

Published

|

Last Updated

ജോധ്പുര്‍  | രാജസ്ഥാനില്‍ സഹോദരിയുടെ ഏഴുവയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 25കാരനായ അമ്മാവന് സ്പെഷ്യല്‍ പോക്സോ കോടതി വധശിക്ഷ വിധിച്ചു. പോക്സോ കോടതി ജഡ്ജി രേഖ റാത്തോഡാണ് ശിക്ഷ വിധിച്ചത്.കഴിഞ്ഞ സെപ്തംബര്‍ 20നാണ് പ്രതിയായ 25കാരന്‍ സഹോദരിയുടെ മകളായ ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. 11 ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. സംഭവത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി കോടതി പരിഗണിച്ചു.

ആറുദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി മാനസിക വൈകല്യമുള്ളയാളാണെന്ന വാദം കോടതി അംഗീകരിച്ചില്ല. പ്രതിക്ക് മാനസികമായി യാതൊരു പ്രശ്നവുമില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും കോടതി നിരീക്ഷിച്ചു.കുട്ടിയെ പ്രലോഭിപ്പിച്ച് കൃഷിയിടത്തില്‍ കൊണ്ടുപോയാണ് പ്രതി ബലാത്സംഗം ചെയ്തത്. സംഭവം കുട്ടി പുറത്തുപറയുമെന്ന ഭീതിയാല്‍ കുട്ടിയെ കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. അമ്മയുടെ പരാതിയില്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹം ലഭിച്ചു. അന്ന് തന്നെ പ്രതിയെ പിടികൂടുകയും ചെയ്തു.

---- facebook comment plugin here -----

Latest