Connect with us

Kerala

സന്ദീപ് കുമാര്‍ വധം; പ്രതികളെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും

Published

|

Last Updated

പത്തനംതിട്ട | പെരിങ്ങരയിലെ സി പി എം നേതാവ് പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അഞ്ച് പേരെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും. സംഭവം നടന്ന ചാത്തങ്കേരിലെ കല്ലിങ്കലിലും പ്രതികള്‍ ഒത്തുചേര്‍ന്ന കുറ്റൂര്‍ ലോഡ്ജിലും ഒളിവില്‍ പോയ സ്ഥലങ്ങളിലും മറ്റും എത്തിച്ചാണ് തെളിവെടുക്കുക. കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ത്തേക്കും. പ്രതികളെ തിരുവല്ല ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. ഒളിവില്‍ പോകാന്‍ സഹായം നല്‍കിയവരെ പറ്റി പ്രതികള്‍ മൊഴി നല്‍കിയതായാണ് സൂചന.

കൊലപാതകത്തിന് ശേഷം മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതികള്‍ ഒളിവില്‍ പോയത്. മൂന്ന് പ്രതികള്‍ കരുവാറ്റയിലെ രതീഷ് എന്ന സുഹൃത്തിന്റെ വീട്ടിലാണ് ഒളിവില്‍ കഴിഞ്ഞത്. ഹരിപ്പാട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ രതീഷ് റിമാന്റിലാണ്. രതീഷിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും. കേസിലെ അഞ്ചാം പ്രതി വിഷ്ണു അജി കൊലപാതകത്തിന് ശേഷം മറ്റൊരാളുമായി സംസാരിക്കുന്നതെന്ന് കരുതപ്പെടുന്ന ഫോണ്‍ സംഭാഷണം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതികളുടെ മുന്‍കാല ടെലിഫോണ്‍ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്.

 

 

Latest