Connect with us

Kannur

വീട്ടിൽ ബോംബ് പൊട്ടി ആർ എസ് എസ് പ്രവർത്തകനും ഭാര്യക്കും പരുക്ക്

വീട്ടിൽ നിർമിച്ച ബോംബ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെ സന്തോഷിന്റെ കൈയിൽ നിന്ന് നിലത്ത് വീണ് പൊട്ടുകയായിരുന്നു

Published

|

Last Updated

ഇരിട്ടി | വീട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ ആർ എസ് എസ് പ്രവർത്തകനും ഭാര്യക്കും പരുക്ക്. കാക്കയങ്ങാട് ആയിചോത്ത് മുക്കോലപറമ്പത്ത് ഹൗസിൽ എ കെ സന്തോഷ് (35), ഭാര്യ ലസിത (30) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ടാണ് സംഭവം. വീട്ടിൽ നിർമിച്ച ബോംബ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെ വീടിന്റെ അടുക്കളയുടെ പിറകു ഭാഗത്തെ മുറ്റത്തുവെച്ച് സന്തോഷിന്റെ കൈയിൽ നിന്ന് നിലത്ത് വീണ് പൊട്ടുകയായിരുന്നു. സമീപത്ത് പാത്രം കഴുകയായിരുന്നു ഭാര്യ ലസിത. സ്‌ഫോടനത്തിൽ മുഖത്തും കൈക്കും ഗുരുതര പരുക്കേറ്റ സന്തോഷിനെയും ലസിതയേയും ആദ്യം ഇരിട്ടിയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി തലശ്ശേരിയിലേക്ക് മാറ്റുകയായിരുന്നു.

സ്ഫോടന സമയത്ത് സന്തോഷിന്റെ അമ്മയും കുട്ടികളും വീട്ടിൽ വേറെ മുറിയിലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. രണ്ട് വർഷം മുന്പ് വിഷു തലേന്ന് ഈ വീട്ടിൽ സമാനമായ സ്ഫോടനത്തിൽ സന്തോഷിന്റെ വിരലുകൾ അറ്റുപോയിരുന്നു.

മുഴക്കുന്ന് പോലീസ് ഇൻസ്‌പെക്ടർ രജീഷ് തെരുവത്തുപീടികയിലിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.