Connect with us

Kerala

തുമ്പൊന്നും ലഭിച്ചില്ല; കാണാതായ വാച്ചര്‍ രാജനായുള്ള പോലീസിന്റെ സ്‌പെഷല്‍ ഡ്രൈവ് അവസാനിപ്പിച്ചു

രണ്ട് സംഘങ്ങളായാണ് ഇന്ന് തിരച്ചില്‍ നടത്തിയിരുന്നത്

Published

|

Last Updated

പാലക്കാട് | സൈരന്ധ്രിയില്‍ കാണാതായ വാച്ചര്‍ രാജനായി പോലിസ് നടത്തിയ സ്‌പെഷല്‍ ഡ്രൈവ് അവസാനിപ്പിച്ചു. രണ്ട് സംഘങ്ങളായാണ് ഇന്ന് തിരച്ചില്‍ നടത്തിയിരുന്നത് . അതേ സമയം രാജനായി തിരച്ചില്‍ തുടരുമെന്ന് പോലീസ് അറിയിച്ചു. അഗളി എസ് ഐയുടെ നേതൃത്വത്തില്‍ ഒരു സംഘം സൈരന്ധ്രി വനത്തിലും തണ്ടര്‍ബോള്‍ട്ടിന്റെ ഒരു സംഘം കെ പി എ സ്റ്റേറ്റ് വഴി മണ്ണാര്‍ക്കാട് തത്തേങ്ങലത്തുമാണ് തിരച്ചില്‍ നടത്തിയത്.

ഇതിനിടെ രാജന്റെ ഭാര്യ പുഷ്പലത ഞായറാഴ്ച്ച അഗളി പോലിസില്‍ ഹാജരായി. രാജനുമായി മൂന്നര വര്‍ഷമായി പിരിഞ്ഞ് കഴിയുകയായിരുന്നുവെന്ന് അവര്‍ പോലിസിനോട് പറഞ്ഞു. ഭാര്യയുമായി രാജന്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഭാര്യയെ കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം നടത്തിയത്. എന്നാല്‍ രാജനുമായി ഭാര്യക്ക് ബന്ധമുണ്ടെന്ന് ഫോണ്‍ വിളികള്‍ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തില്‍ സൂചനയൊന്നും പോലിസിന് ലഭിച്ചില്ല. അതിനാലാണ് അവരെ നേരിട്ട് വിളിച്ചു വരുത്തിയത്.
വനംവകുപ്പ് നടത്തിയ രണ്ടാഴ്ച നീണ്ട തിരച്ചിലും തെളിവൊന്നും കിട്ടാത്തതിനാല്‍ ഉപേക്ഷിച്ചിരുന്നു.

Latest