Connect with us

Kerala

സഹോദരിയെ തലയ്ക്കടിച്ച് കൊന്ന് മൃതദേഹം കുഴിച്ചുമൂടി; 63കാരന്‍ അറസ്റ്റില്‍

കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് റോസമ്മയെ കാണാതായത്.

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴയില്‍ വയോധികയെ ചുറ്റികകൊണ്ടു തലയ്ക്കടിച്ചുകൊന്ന് കുഴിച്ചൂടിയ സഹോദരന്‍ അഞ്ചാംനാള്‍ അറസ്റ്റില്‍. മാരാരികുളം സ്വദേശി ബെന്നിയാണ് (61) അറസ്റ്റിലായത്.പ്രതി അറുപത്തിയൊന്നുകാരിയായ റോസാമ്മയെയാണ് കൊലപ്പെടുത്തിയത്. രണ്ടാം വിവാഹത്തിന് റോസാമ്മ തയ്യാറെടുത്തതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് റോസമ്മയെ കാണാതായത്.റോസാമ്മയെ അന്വേഷിച്ചെത്തുന്നവരോട് വയോധിക ജോലി അന്വേഷിച്ച് പോയതാണെന്നാണ് ബെന്നി പറഞ്ഞിരുന്നത്. എന്നാല്‍ ബെന്നിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബന്ധുക്കളും അയല്‍വാസികളും പോലീസില്‍ പരാതി നല്‍കാന്‍ ഇരിക്കെ ബെന്നി മറ്റൊരു സഹോദരന്റെ മകളോട് കുറ്റസമ്മതം നടത്തുകയായിരുന്നു.

ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ റോസാമ്മ രണ്ടാംവിവാഹത്തിന് തയ്യാറെടുത്തിരുന്നു.ഇതില്‍ ചില ബന്ധുക്കള്‍ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. മെയ് ഒന്നിനു റോസാമ്മയുടെ കല്ല്യാണവും നിശ്ചയിച്ചിരുന്നു.

വിവാഹത്തെ ചൊല്ലി ഇരുവര്‍ക്കുമടയില്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് പ്രകോപിതനായ ബെന്നി ചുറ്റികകൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി റോസാമ്മയെ കൊല്ലുകയായിരുന്നു. പിന്നീട് അടുക്കളയുടെ പിന്‍വശത്തെ വാതില്‍പടിയോടു ചേര്‍ന്നുള്ള ഭാഗം കുഴിച്ച് ഇഷ്ടിക നിരത്തി മൂടുകയും ചെയ്തു.

തിങ്കളാഴ്ച വെെകീട്ട് ബെന്നി കുറ്റസമ്മതം നടത്തിയതോടെ സഹോദരന്റെ മകള്‍ ആലപ്പുഴ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മേസ്തിരിപ്പണിക്കാരനായ ബെന്നിയെ വെട്ടുകാട് ഭാഗത്തെ ഒരു ചായക്കടയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. പോലീസ് വീട്ടിലെത്തി മൃതദേഹം പുറത്തെടുത്തു. റോസാമ്മയുടെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

Latest