Editors Pick
പസഫിക് രാജ്യങ്ങളിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുന്നു: മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദർ
പസഫിക് രാജ്യങ്ങളായ സമോവ, ടോംഗ, ഫിജി എന്നിവിടങ്ങളിലെ ആരോഗ്യ അധികൃതർ കഴിഞ്ഞ ആഴ്ച 42 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

പസഫിക് രാജ്യങ്ങളിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുക്ക് ദ്വീപുകളിലെ റാരോടോംഗയിൽ കൊതുകുകൾ വഴി പടരുന്ന വൈറൽ അണുബാധ കണ്ടെത്തിയത്. ടോംഗയിൽ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തതത്. 19വയസ്സുള്ള ഒരു പെൺകുട്ടി, ഏഴ് മാസം പ്രായമുള്ള ഒരു കുഞ്ഞ്, എട്ട് വയസ്സുള്ള ഒരു ആൺകുട്ടി എന്നിവരാണ് മരണപ്പെട്ടത്,
പസഫിക് രാജ്യങ്ങളായ സമോവ, ടോംഗ, ഫിജി എന്നിവിടങ്ങളിലെ ആരോഗ്യ അധികൃതർ കഴിഞ്ഞ ആഴ്ച 42 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടാസ്മാനിയയിലെ ക്വീൻസ്‌ലാന്റിലെ ടൗൺസ്‌വില്ലിലും കെയ്‌ൻസിലും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനിയുടെ വ്യാപനമുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് ഡെങ്കിപ്പനി അണുബാധയുടെ പ്രാരംഭ ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം ഇല്ലാത്തതാണ് രോഗിയായ വ്യാപനത്തിന് കാരണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്തതോടെ രോഗം പടർന്നുപിടിക്കുന്ന സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ മുൻകരുതലുകൾ എടുക്കണമെന്ന് വേൾഡ്‌വൈസ് ട്രാവലേഴ്‌സ് ഹെൽത്ത് കെയറിലെ മെഡിക്കൽ ഡയറക്ടറും ടൗൺസ്‌വില്ലിലെ ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റിയി പ്രൊഫസറുമായ ഡോ. മാർക്ക് ഷാ പറഞ്ഞു.