Connect with us

ksrtc

കെ എസ് ആര്‍ ടി സി ഡ്രൈവറുടെ പരാതിയില്‍ മേയര്‍ക്കും എം എല്‍ എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ പരാതികളാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എം എല്‍ എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ പരാതികളാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.

മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കാന്‍ കന്റോണ്‍മെന്റ് പോലീസിനോട് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതി 3 നിര്‍ദേശം നല്‍കി.

പരാതി കോടതി പോലീസിന് കൈമാറി. പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് ഡ്രൈവര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ സമാനസ്വഭാവമുളള ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം എടുത്ത കേസില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

യാത്രക്കിടെ ഡ്രൈവര്‍ ഒരു മണിക്കൂറിലേറെ ഫോണില്‍ സംസാരിച്ചുവെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ ബസ്സിലെ സി സി ടി വി മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ പോലിസ് അന്വേഷണം ശക്തമാക്കി. പാപ്പനംകോടുളള കെ എസ ആര്‍ ടി സി വര്‍ക്ക്‌ഷോപ്പില്‍ വെച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഇവിടെ നിന്നുള്ള രേഖകള്‍ പോലീസ് ശേഖരിച്ചു. ക്യാമറ സ്ഥാപിച്ചശേഷം ബസ് ഓടിച്ചവര്‍, ബസിലുണ്ടായിരുന്ന കണ്ടക്ടര്‍മാര്‍ എന്നിവരില്‍ നിന്നും മൊഴിയെടുക്കും.

 

 

Latest