Connect with us

Kerala

ആലുവയില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ അസം സ്വദേശി പിടിയില്‍; കുട്ടിയെ കണ്ടെത്താനായില്ല

കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്.

Published

|

Last Updated

കൊച്ചി |  ആലുവയില്‍ ബിഹാര്‍ സ്വദേശിയുടെ ആറു വയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടുപോയ അസം സ്വദേശി പിടിയില്‍. എന്നാല്‍ കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്.  ആലുവ തോട്ടക്കാട്ടുക്കരയില്‍ നിന്നാണ് പ്രതി പിടിയിലായത്.ഇയാള്‍ മദ്യലഹരിയിലാണെന്ന് പൊലീസ് പറഞ്ഞു.ആലുവ തായിക്കാട്ടുകര ഗാരിജ് റെയില്‍വേ ഗേറ്റിനു സമീപം മുക്കത്ത് പ്ലാസയില്‍ വാടകയ്ക്കു താമസിക്കുന്ന ബിഹാര്‍ ബിഷാംപര്‍പുര്‍ സ്വദേശി രാംധര്‍ തിവാരിയുടെ മകള്‍ ചാന്ദ്‌നിയെയാണ് അസം സ്വദേശി തട്ടിക്കൊണ്ടുപോയത്. രണ്ട് ദിവസം മുന്‍പാണ് പ്രതി ഈ കെട്ടിടത്തില്‍ താമസത്തിനെത്തിയത്.

കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. പ്രതി കുട്ടിയുമായി റെയില്‍വേ ഗേറ്റ് കടന്നു ദേശീയപാതയില്‍ എത്തി തൃശൂര്‍ ഭാഗത്തേക്കുള്ള ബസില്‍ കയറി പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തായിക്കാട്ടുകര സ്‌കൂള്‍ കോംപ്ലക്‌സില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ചാന്ദ്‌നി.

 

Latest