Connect with us

National

ആള്‍ക്കൂട്ട ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവ സൈനികന്‍ മരിച്ചു

പൊതുടാങ്കില്‍ തുണി അലക്കുന്നതുമായി ബന്ധപ്പെട്ട് സൈനികനും ബന്ധുവായ ഡി.എം.കെ കൗണ്‍സിലര്‍ ചിന്നസാമിയും തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്

Published

|

Last Updated

ചെന്നൈ| ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേറ്റ യുവ സൈനികന്‍ മരിച്ചു. ഡി എം കെ കൗണ്‍സിലറുടെ നേതൃത്വത്തിലുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലക്കാരനും ജമ്മു കശ്മീരില്‍ സൈനികനുമായിരുന്ന പ്രഭു (29) ആണ് മരിച്ചത്.

ഫെബ്രുവരി എട്ടിനായിരുന്നു സംഭവം. പൊതുടാങ്കില്‍ തുണി അലക്കുന്നതുമായി ബന്ധപ്പെട്ട് സൈനികനും ബന്ധുവായ ഡി എം കെ കൗണ്‍സിലര്‍ ചിന്നസാമിയും തമ്മിൽ തർക്കമുണ്ടാകുയും പിന്നീട് ചിന്നസ്വാമിയും കൂട്ടുകാരും ചേർന്ന് പ്രഭുവിനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. മരക്കഷ്ണങ്ങളും മറ്റും ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ് ചിന്നസ്വാമിയെ ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും ചികിത്സക്കിടെ മരിച്ചു.

സംഭവത്തില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്വന്തം നാട്ടില്‍ പോലും ഒരു സൈനികന് സുരക്ഷിതമായി കഴിയാനാകുന്നില്ലെന്ന് ബി ജെ പി പ്രസിഡന്റ് അണ്ണാമലൈ കുറ്റപ്പെടുത്തി.

 

 

---- facebook comment plugin here -----

Latest