Connect with us

Ongoing News

ഐ എസ് എല്‍: ഒഡീഷക്കെതിരെ ജാംഷഡ്പൂരിന് വിജയം

Published

|

Last Updated

ബാംബോലിം | ഐ എസ് എല്ലിലെ 79ാം മത്സരത്തില്‍ ഒഡീഷ എഫ് സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ജാംഷഡ്പൂര്‍ എഫ് സി. 41ാം മിനുട്ടില്‍ മുഹമ്മദ് മുബശിര്‍ ആണ് ജാംഷഡ്പൂരിന്റെ ഗോള്‍ നേടിയത്.

മുബശിറിന്റെ ക്രോസ് ആണ് വലയിലേക്കെത്തിയത്. ബോക്‌സിന്റെ പുറത്ത് വലതുഭാഗത്ത് നിന്ന് ലഭിച്ച ബോള്‍ വൈകിക്കാതെ ബോക്‌സിലേക്ക് ക്രോസ് ചെയ്യുകയായിരുന്നു മുബശിര്‍. പ്രതിരോധ ഭടന്‍ നെരിജസ് വാല്‍സ്‌കിസ് ബോള്‍ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഗോളി അര്‍ശ്ദീപ് സിംഗ് ശ്രമിച്ചെങ്കിലും ബോള്‍ വലയിലേക്ക് കയറി.

45ാം മിനുട്ടിലാണ് കളിയിലെ ആദ്യ മഞ്ഞക്കാര്‍ഡ് ഉയര്‍ന്നത്. ഒഡീഷയുടെ സ്റ്റീവന്‍ ടെയ്‌ലറിനായിരുന്നു മഞ്ഞ ലഭിച്ചത്. ഒന്നാം പകുതി അവസാനിച്ചപ്പോള്‍ ജാംഷഡ്പൂരിന്റെ കരുത്ത് തന്നെയാണ് പ്രതിഫലിച്ചത്. ഒഡീഷയുടെ ഗോള്‍മുഖത്ത് നിരന്തരം ആക്രമണം നടത്തുന്നതില്‍ ബദ്ധശ്രദ്ധ പുലര്‍ത്തിയിരുന്നു ജാംഷഡ്പൂര്‍. രാകേഷ് പ്രധാന്‍ ആക്രമണത്തിന് നേതൃത്വം നല്‍കി.

രണ്ടാം പകുതിയിലും മുബശിറും രാകേഷ് പ്രധാനുമൊക്കെ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. നിശ്ചിത സമയം പൂര്‍ത്തിയായതിനെ തുടര്‍ന്ന് റഫറി ആറ് മിനുട്ട് അധികം അനുവദിച്ചെങ്കിലും സമനില ഗോള്‍ നേടാന്‍ ഒഡീഷക്ക് സാധിച്ചില്ല.

Latest