Connect with us

Kerala

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വാദം പത്ത് ദിവസം മാത്രം

Published

|

Last Updated

ന്യൂഡല്‍ഹി |  ശബരിമല യുവതി പ്രവേശന വിഷയമടക്കം സുപ്രീം കോടതി വിശാല ബെഞ്ച് പരിഗണിക്കുന്ന മതവുമായി ബന്ധപ്പെട്ട കേസുകളില്‍ വാദം പത്ത് ദിവസം മാത്രമായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. കേസിലെ വാദങ്ങള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അന്ത്യശാസനം നല്‍കി.

വിശാല ബെഞ്ചിലെ വാദത്തെക്കുറിച്ചാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. പരിഗണന വിഷയങ്ങളില്‍ അഭിപ്രായസമന്വയം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. കോടതി തന്നെ കേസിലെ പരിഗണന വിഷയങ്ങള്‍ തയ്യാറാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. കേസില്‍ വാദത്തിനായി 22 ദിവസമെടുക്കാനായിരുന്നു അഭിഭാഷകരുടെ യോഗത്തില്‍ എടുത്ത തീരുമാനം.