Connect with us

Kerala

പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം: കുമ്മനത്തോട് കടകംപള്ളി

Published

|

Last Updated

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപനം നടത്തിയ കുമ്മനം രാജശേഖരന്റെ നടപടി അല്‍പ്പത്തരമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് പ്രഖ്യാപിക്കുന്നതിന് മുമ്പ് കുമ്മനം  പ്രഖ്യാപിക്കുകയായിരുന്നു. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യമെന്നും കടകംപള്ളി ചോദിച്ചു. ഫേസ്ബുക്ക്‌
പോസ്റ്റിലാണ് കടകംപള്ളി ഇക്കാര്യം വ്യക്തമാക്കിയത്.

മെട്രോ ഉദ്ഘാടന വേദിയില്‍ ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവരെ ഉള്‍പ്പെടുത്താത്തത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ 13 പേരുടെ പേരുകളായിരുന്നു നല്‍കിയിരുന്നത്.

എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ഇത് ഏഴായി വെട്ടിച്ചുരുക്കി. പ്രതിപക്ഷ നേതാവിനെയും ഇ ശ്രീധരനെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.

കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…

Latest