Connect with us

National

പറന്നുയർന്ന ഉടൻ നിലം പതിച്ച് വിമാനം, പിന്നാലെ അഗ്നിഗോളമായി; അഹ്മദാബാദ് ദുരന്തത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ

വിമാനത്തിൽ ഒരു മലയാളിയുമുണ്ടെന്ന് സൂചന

Published

|

Last Updated

അഹമ്മദാബാദ്  | അഹമ്മദാബാദ് വിമാനത്താവളത്തിനടുത്ത് യാത്രാ വിമാനം തകർന്നുവീണുണ്ടായ ദുരന്തത്തിൻ്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.  110 പേർ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ ഇതുവരെ റിപോർട്ട് ചെയ്തത്. എന്നാൽ 31 പേർ മരിച്ചതായാണ് എയർ ഇന്ത്യയുടെ ഔദ്യോഗിക സ്ഥിരീകരണം. ടേക്ക് ഓഫിന് പിന്നാലെ ഉച്ചക്ക് 1.38നാണ് അപകടമുണ്ടായത്. പറന്നുയർന്നയുടനെ അഞ്ച് മിനുട്ടിനുള്ളിൽ 15 കിലോമീറ്റർ അകലെ വിമാനം വീഴുകയായിരുന്നു. ഇതോടെ വിമാനം തീ ഗോളമായി കത്തി. ഇതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട 11 വർഷം പഴക്കമുള്ള എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് തകർന്നുവീണത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായവിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. ഗുരുതര പരുക്കേറ്റ രൂപാണിയെ ആശുപത്രിയിലെത്തിച്ചു. കൂടുതൽ പേരെ ആശുപത്രിയിലെത്തിച്ചുകൊണ്ടിരിക്കുകയാണ്.

View this post on Instagram

A post shared by Siraj Daily (@sirajonlive)

 

12 ജീവനക്കാരടക്കം  നവജാത ശിശുക്കളുൾപ്പെടെ 242 പേർ വിമാനത്തിലുണ്ടായിരുന്നു. ഇതിൽ അൻപതിലധികം യാത്രക്കാരും യു കെ പൗരന്മാരാണ്.  168 പേരും ഇന്ത്യക്കാരാണ്. വ്യോമയാന മന്ത്രി അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വിമാനത്തിൻ്റെ 55ാം സീറ്റിൽ മലയാളിയുണ്ടായിരുന്നതായി സൂചനയുണ്ട്.

നിരവധി ഫയർഫോഴ്സ് യൂനിറ്റുകൾ ഉൾപ്പെടെ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. അപകടം നടന്നത് ജനവാസമേഖലയിലല്ലെന്നാണ് വിവരം.

Latest