Connect with us

CRIME

കണ്ടക്ടര്‍ മര്‍ദ്ദിച്ചു പുറത്തേക്കു തള്ളിയ ആള്‍ മരിച്ചു

പോലീസെത്തി കണ്ടക്ടറേയും ബസും കസ്റ്റഡിയിലെടുത്തിരുന്നു

Published

|

Last Updated

തൃശ്ശൂര്‍ | ബസ്സ് യാത്രക്കിടെ കണ്ടക്ടര്‍ മര്‍ദ്ദിച്ച കരുവന്നൂര്‍ സ്വദേശി പവിത്രന്‍ (68) ചികിത്സയിലിരിക്കെ മരിച്ചു. ഏപ്രില്‍ രണ്ടിന് ഉച്ചയ്ക്ക് 12 ഓടെ തൃശൂര്‍- കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത ബസിന്റെ കണ്ടക്ടര്‍ ഊരകം സ്വദേശി കടുകപറമ്പില്‍ രതീഷാണ് ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നു പവിത്രനെ മര്‍ദ്ദിച്ചത്.

പുത്തന്‍തോട് ബസ് സ്റ്റോപ്പിന് സമീപത്ത് വച്ചാണ് പവിത്രനെ കണ്ടക്ടര്‍ തള്ളി താഴെയിട്ടത്. റോഡരികിലെ കല്ലില്‍ തലയടിച്ചാണ് പവിത്രന്‍ വീണത്. ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂരിലെയും കൊച്ചിയിലെയും ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ കൊച്ചിയിലെ ആശുപത്രിയിലായിരുന്നു മരണം.

സംഭവം കണ്ട നാട്ടുകാര്‍ കണ്ടക്ടറെ തടഞ്ഞു വെച്ച് ഇരിങ്ങാലക്കുട പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി കണ്ടക്ടറേയും ബസും കസ്റ്റഡിയിലെടുത്തിരുന്നു. പവിത്രന്‍ മരിച്ചതോടെ കണ്ടക്ടര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും.

 

 

Latest