Connect with us

bjp kerala issue

പേരും കുടുംബവും മാര്‍ക്കറ്റ് ചെയ്തുവെന്ന് ആരോപിച്ച് സെയ്ദ് താഹ ബാഫഖി തങ്ങള്‍ ബി ജെ പി വിട്ടു

പ്രമുഖ സംവിധായകനായിരുന്ന അലി അക്ബര്‍ നേരത്തെ ബി ജെ പിയുടെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിയുന്നതായും അറിയിച്ചിരുന്നു

Published

|

Last Updated

കോഴിക്കോട് | പേരും കുടുംബവും ബി ജെ പി മാര്‍ക്കറ്റിംഗ് നടത്തിയെന്ന് ആരോപിച്ച് ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സമിതി അംഗമായിരുന്ന സെയ്ദ് താഹ ബാഫഖി തങ്ങള്‍ ബി ജെ പി വിട്ടു. മുസ്ലിം ലീഗ് നേതാവായിരുന്ന സയ്യിദ് അബ്ദുള്‍ റഹ്മാന്‍ ബാഫഖി തങ്ങളുടെ പേരക്കുട്ടിയാണ് ഇദ്ദേഹം. ന്യൂനപക്ഷങ്ങളോടുള്ള പാര്‍ട്ടിയുടെ സമീപനത്തില്‍ പ്രതിഷേധിച്ച് കൂടിയാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. സമുദായത്തെ ആകെ അവഹേളിക്കുന്ന രീതിയാണ് പാര്‍ട്ടിക്ക് ഇന്നുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

പ്രമുഖ സംവിധായകനായിരുന്ന അലി അക്ബര്‍ നേരത്തെ ബി ജെ പിയുടെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിയുന്നതായും അറിയിച്ചിരുന്നു. മുസ്ലിം സമുദായത്തില്‍ നിന്ന് പാര്‍ട്ടിയിലെത്തുന്നവര്‍ വലിയ അവഗണന നേരിടുന്നതായി ആരോപിച്ചായിരുന്ന അദ്ദേഹം സ്ഥാനങ്ങള്‍ ഒഴിഞ്ഞത്.

ബി ജെ പിയില്‍ സുരേന്ദ്രന്‍ വിഭാഗം ശക്തിപ്പെടുന്നതിന് പിന്നാലെ പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖങ്ങള്‍ കൂടി കൈവിടുന്നതോടെ തീര്‍ത്തും അടിസ്ഥാനം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇന്ന് ബി ജെ പിക്ക് സംസ്ഥാനത്ത് ഉള്ളത്.

Latest