Connect with us

riyas moulavi murder

റിയാസ് മൗലവി വധക്കേസ്: അന്തിമ നടപടിക്രമങ്ങൾ ഒന്നിന് പൂർത്തിയാകും

ഏപ്രിൽ ആദ്യവാരത്തോടെ വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Published

|

Last Updated

കാസർകോട്| പഴയ ചൂരിയിലെ മദ്‌റസാ അധ്യാപകനായിരുന്ന കുടകിലെ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ അന്തിമ നടപടിക്രമങ്ങൾ ഏപ്രിൽ ഒന്നിന് പൂർത്തിയാകും. വിധി പറയുന്നതിനുള്ള തീയതി പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടിക്രമങ്ങൾ ഈ മാസം 23നാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചത്. 25ന് ഇത് തുടർന്നെങ്കിലും പൂർത്തിയായില്ല. തുടർന്നാണ് ഏപ്രിൽ ഒന്നിലേക്ക് മാറ്റിയത്.

നടപടിക്രമങ്ങൾ പൂർത്തിയായാലുടൻ വിധി പറയുന്ന തീയതി പ്രഖ്യാപിക്കും. ഏപ്രിൽ ആദ്യവാരത്തോടെ വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017 മാർച്ച് 21ന് അർധരാത്രിയാണ് റിയാസ് മൗലവിയെ പള്ളിയിലെ താമസ സ്ഥലത്ത് അതിക്രമിച്ചുകയറിയ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

കേളുഗുഡ്ഡെ അയ്യപ്പനഗറിലെ അജേഷ് (അപ്പു-26), കേളുഗുഡ്ഡെയിലെ നിധിൻ (25), കേളുഗുഡ്ഡെയിലെ അഖിലേഷ് (30) എന്നിവരാണ് കേസിലെ പ്രതികൾ.