Connect with us

Business

എട്ട് സഹകരണ ബേങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

120 തവണ വിവിധ ബേങ്കുകള്‍ക്ക് ആര്‍ബിഐ പിഴ ചുമത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| സഹകരണ ബേങ്കുകള്‍ക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കി റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ). ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ വര്‍ഷം എട്ട് സഹകരണ ബേങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി. 120 തവണ വിവിധ ബേങ്കുകള്‍ക്ക് ആര്‍ബിഐ പിഴ ചുമത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2022-23 സാമ്പത്തിക വര്‍ഷം എട്ട് സഹകരണ ബേങ്കുകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. 114 തവണ പിഴയും ചുമത്തി. 25,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയാണ് പിഴ ഈടാക്കുന്നത്.

നിയമ പ്രകാരമുള്ള മൂലധനത്തിന്റെ അപര്യാപ്തത, ബേങ്കിംഗ് റെഗുലേഷന്‍ നിയമങ്ങളുടെ ലംഘനം, വരുമാന സാധ്യതകളുടെ അഭാവം എന്നിവയാണ് സഹകരണ ബേങ്കുകളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള കാരണങ്ങള്‍. കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ വീഴ്ച, ആര്‍ബിഐയുടെ അനുമതി ഇല്ലാതെയുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കല്‍, കറന്റ് അകൗണ്ടിലെ ബാലന്‍സ് തുകയ്ക്ക് പലിശ നല്‍കാതിരിക്കുക എന്നീ വീഴ്ചകളാണ് ബേങ്കുകള്‍ക്കെതിരെപിഴ ചുമത്തുന്നതിന് കാരണം.

രാജ്യത്ത് 351 ജില്ലാ സഹകരണ ബേങ്കുകളാണ് പ്രവര്‍ത്തിക്കുന്നത്. 3.3 ലക്ഷം കോടിയുടെ വായ്പ നല്‍കിയ ഈ ബേങ്കുകളില്‍ ആകെ 4.12 കോടിയുടെ നിക്ഷേപമുണ്ട്.