Poem
ഖുദ്സ്
എന്നാലോ..! ഇന്നതു പറയാൻ, വാക്കുകളിൽ ആനന്ദിക്കാൻ ഉടപ്പിറപ്പുകളില്ല.

സൂര്യകാന്തിയുടെയും മുല്ലമൊട്ടിന്റെയും
സൗരഭ്യത്താൽ ചേർന്ന
വർണവസ്ത്രങ്ങളണിഞ്ഞ ബാല്യങ്ങൾ
മിസ്ക്കും അമ്പറും തളംകെട്ടിയ
തെന്നലിൽ പച്ചയും മഞ്ഞയും
തുടങ്ങി ചായങ്ങൾ കൊണ്ട് വർണാഭമായ
തെരുവീചികൾ.
പുഞ്ചിരികൊണ്ട് മധുരം പകർന്ന
ജീവിതങ്ങൾ.
ഒപ്പം കളിചിരികളും തമാശകളും
കൂടെ കളിക്കാൻ ഉമ്മയും ഉപ്പയും സഹോദരങ്ങളും
ഊഞ്ഞാലാടിയും
സീസോയിൽ കയറിയും
കുശലം പറഞ്ഞും
നീക്കിയ സായാഹ്നങ്ങൾ
എന്നാലോ..!
ഇന്നതു പറയാൻ,
വാക്കുകളിൽ ആനന്ദിക്കാൻ
ഉടപ്പിറപ്പുകളില്ല.
ഊഞ്ഞാലിലാടിയിരുന്നിടത്ത്
കെട്ടിടാവശിഷ്ടങ്ങൾ
സീസോ കളിച്ചിരുന്നിടത്ത്
കൽക്കൂനകൾ
കളി ചിരികൾ വിരിഞ്ഞിടത്ത്
നിലവിളികൾ
എന്തേ അവരും മനുഷ്യരല്ലേ
നമ്മേ പോലെ കൂട്ടിരിക്കാനും
കേട്ടിരിക്കാനും ആഗ്രഹമുള്ള മനുഷ്യർ
എന്നാൽ അവരിന്ന് നിണം പൂണ്ട ജീവിതം
പേറുന്നില്ലേ
നിങ്ങൾ അട്ടഹസിക്കേണ്ടതില്ല
ഒരു പുലരി അത് ഖുദ്സിന്റെ വിജയ ദിവസമാകും